Monday, January 20, 2014

നിഴലും നിലാവും

ഡ്രാക്കു, നിന്നിൽ ഞാനൊരു മനുഷ്യസ്നേഹിയെ കാണുന്നു...

കോൾ ഹാഡന്റെ കഥയിലെ ഡ്രാക്കുളയെപ്പോലെ, ജോനാഥൻ ഹാർക്കാറെ, അയാളുടെ വധുവിനെ, റെൻഫീൽഡിനെ, ലേഡി ജെയിനിനെ അങ്ങനെ എല്ലാവരെയും സ്നേഹിക്കുന്ന ഡ്രാക്കുള...

"നിന്റെ ചിന്തകളിലെ ഡ്രാക്കുള ഏതോ നോവലിലോ, സിനിമയിലോ ഉള്ള ഒരു കഥാപാത്രത്തോട് സാമ്യം പുലർത്തുന്നു..."

ഞാനറിഞ്ഞിടത്തോളം ഏകാന്തതയാണ് താങ്കളുടെ മനസ്സിലുള്ള ഏക പീഡനം...
വർഷങ്ങൾ, യുഗങ്ങൾ, അതുമല്ലെങ്കിൽ  നൂറ്റാണ്ടുകളുടെ ഏകാന്തത ആയിരിക്കാം...

"എന്റെ സാമീപ്യം താങ്കളെ ചിലപ്പോഴൊക്കെയെങ്കിലും എന്നെ സ്നേഹിക്കുവാൻ പ്രേരിപ്പിക്കാറില്ലേ???
എന്റെ കണ്ണുകളിൽ നിന്നും താങ്കൾ കണ്ണുകളെ വിദൂരതയിലേക്കയക്കുന്ന ഈ നിമിഷത്തിൽപോലും, എന്റെ തോളിലൂടെ അരിച്ചിറങ്ങുന്ന ഈ കൈകൾക്ക് എന്നോടുള്ള അങ്ങയുടെ സ്നേഹത്തെക്കുറിച്ച് പറയുവാനുണ്ട്...
ഒരുപക്ഷെ ശബ്ദിക്കുവാനൊരു അവസരം കിട്ടിയിരുന്നെങ്കിൽ എന്നാ കൈകൾ ആശിക്കുന്നുണ്ടായിരിക്കും...

നിസ്സംഗതയും, നിശബ്ദതയും നിറഞ്ഞ ഈ നിമിഷത്തിൽപോലും ഈ കൈകളിൽ നിന്നൊരിക്കലും അകന്നുപോകുവാൻ ഇടയാകരുതേ എന്ന് ഞാൻ ആത്മാർത്ഥമായി ആശിക്കുന്നു...

തീർത്തുപറഞ്ഞാൽ നിന്റെ നിശബ്ദത എന്നിൽ വ്യസനമുളവാക്കുന്നു, നിന്റെ കൈകളുടെ തലോടൽ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരനുഭൂതിയും...
ഒരേസമയം എന്നിൽ ഈ രണ്ടു വികാരങ്ങളും അനുഭവപ്പെടുന്നതെങ്ങനെ എന്ന് ഞാൻ ആശ്ചര്യപ്പെടുന്ന ഈ സന്ദർഭത്തിൽ, മൂന്നു വികാരങ്ങൾക്കടിമപ്പെട്ട എന്റെ കണ്ണുകൾ നിറയുന്നു...

"നിന്റെ സാന്നിദ്ധ്യത്തിലെപ്പോഴും ഞാനൊരു കേൾവിക്കാരനായിരിക്കുവാൻ മാത്രം ആഗ്രഹിക്കുന്നു..."

ഡ്രാക്കു...
"നിന്നെ എത്ര ശ്രമിച്ചിട്ടും മനസ്സിലാക്കുവാൻ എനിക്ക് സാധിക്കുന്നില്ലല്ലോ..."

"ക്രൂരതകളിൽ ഒളിപ്പിച്ച നിന്റെ സ്നേഹം ഞാൻ മനസ്സിലാക്കുന്നു..."

"ഈ ലോകത്തെക്കുറിച്ച് നീയറിഞ്ഞ രഹസ്സ്യങ്ങൾ, നിന്നെ കൊലക്ക് കൊടുക്കുവാനല്ലാതെ ഒന്നിനും ഉപകാരപ്പെടുകയില്ല പ്രിയപ്പെട്ടവളെ...
മരണത്തിന്റെ കൈകളിലേക്ക് നിന്നെ വിട്ടുകൊടുക്കുവാൻ എനിക്കാവുകയുമില്ല...

"നീയിന്ന് അന്വേഷിച്ചു, കണ്ടെത്തിയ  സത്യങ്ങളും,രഹസ്യങ്ങളുമെല്ലാം മറന്നു കളയുക...
എന്നെക്കുറിച്ച് മറക്കുക...
നമ്മൾ തമ്മിൽ ഒരിക്കലും പരിചയപെട്ടിട്ടില്ല...
ഈ നഗരമുപേക്ഷിച്ച് നീ യാത്രയാകുക...
നിനക്കിവിടെ ബന്ധുക്കളോ, പരിചയക്കാരോ ആരുമില്ല..."

No comments:

Post a Comment