Saturday, November 22, 2014

ആത്മാവ്

നമ്പർ ൯൮ (1)

ആത്മാവിന്റെ അന്തരാളങ്ങളിൽ മുളയ്ക്കുന്ന ആന്തരീക ജൽപനങ്ങളുടെ മിന്നുന്ന പ്രതിബിംബങ്ങൾ.
ഹൃദയഭിത്തികളിൽ തട്ടി പ്രതിഫലിക്കുന്ന മ്രുദുലതയുടെ ആക്രോശങ്ങൾ.
സ്വപ്നങ്ങളുടെ തേങ്ങലുകളിൽ തളം കെട്ടിയ വ്യാഖ്യാനങ്ങളുടെ മാറ്റൊലികൾ.
രാഗങ്ങളും താളങ്ങളുമില്ലാത്ത സംഗീതം.
വാക്കുകൾ കൊണ്ടലങ്കരിക്കുകയും, പോറി വേദനിപ്പിക്കുകയും ചെയ്യുന്ന സ്വരലയ വിന്യാസം.

ആകെത്തുക ഞാനെന്ന വിഡ്ഢിത്തം...


നമ്പർ ൯൮ (2)

ചവുട്ടിക്കുഴച്ച ആദ്ധ്യാത്മീകമായ അന്തർധാരകളുടെ സർഗ്ഗശേഷികൾ,
മൂല്യച്യുതിയുടെ മുങ്ങാംകുഴികളിലൂടെ മുങ്ങിപൊങ്ങിയ ചേതനകൾ,
ദൂന്യത നഷ്ടപെട്ടവന്റെ ആത്മരോദനങ്ങളുടെ മലീമസങ്ങളായ ചിന്താധരണികൾ,
മണ്മറഞ്ഞുപോയ ഓർമ്മകളുടെ മരിക്കാത്ത മൂടുപടലങ്ങളുടെ മായാ വലയങ്ങൾ,
പൊടിയും, മാറാലയും പിടിച്ചു കിടക്കുന്ന ആത്മ നൊമ്പരങ്ങൾ,
അകാലത്തിൽ പൊഴിഞ്ഞുപോയ, പഴകി ദ്രവിച്ച പ്രണയം മണക്കുന്ന ശവകുടീരങ്ങൾ,
നഷ്ടമായവയെ തിരിച്ചുകിട്ടുവാനുള്ള വ്യഗ്രതകളിൽ അവഗണിക്കപ്പെട്ടു പോയ പോറലേറ്റ, സ്വകാര്യതകളുടെ മുഖം മൂടികൾ...

ആകെത്തുക ഞാനെന്ന വൈകൃതം...


നമ്പർ ൯൮ (3)

ആരാണു ഞാൻ...

അപരാഹ്നത്തിന്റെ അനന്ത വിഹായസ്സിൽ പറന്നുയരുന്ന ഒരു പരുന്താണു ഞാൻ...
കോടാനുകോടി വരുന്ന ജനസമുഛയത്തിന്റെ ഏകത്വങ്ങളിൽ നിന്നും വേറിട്ട് നിൽക്കുവാനാഗ്രഹിക്കുന്ന ഒരുവൻ...
മൃഗീയമായ ചിന്തകളെ ഉളളിലൊതുക്കി മനുഷ്യത്വത്തിന്റെ ചായക്കൂട്ടുകൾ തീർത്ത മുഖം മൂടി ധരിച്ച രക്തദാഹി...
സ്വന്തമല്ലാത്ത പലതിനേയും സ്വായത്തമാക്കുവാൻ വെമ്പൽപൂണ്ട ഒരത്യാഗ്രഹി...
മാനവീകതയുടെ പുതിയ തലമുറയുടെ ഒരു പ്രതിരൂപം...
ആസക്തികളുടെ കുടിലതകളാൽ മൂടപെട്ട മനസ്സിനുടമയായ ആരുമല്ലാത്ത ആർക്കുമറിയാത്ത ഒരു വ്യക്തി...
അപകർഷതാബോധത്തിന്റെ വിത്തുകൾ പാകിമുളപ്പിച്ച മനസ്സുമായി ജീവിക്കുന്നവൻ...
സ്വന്തം ജീവചരിത്രത്തിന്റെ ഏടുകളിൽ എത്ര തിരുത്തിയിട്ടും ആവർത്തിക്കപെട്ട തെറ്റുകളെ ശരികളാക്കുവാൻ ശ്രമിക്കുന്ന വിഡ്ഢിത്തങ്ങൾ മാത്രം കൈമുതലായവൻ...
പശ്ചാത്താപങ്ങളെ പരിഛേദനം ചെയ്ത്, ഇതരവിചാരങ്ങളുടെയും, പുനരാരംഭങ്ങളുടെയും ഊന്നുവടികൾ നൽകി ജീവിതത്തിനു കരുത്തേകിപ്പോരുന്ന അതിജീവനത്തിന്റെ നിഴൽരൂപം...

ആകെത്തുക ഞാനെന്ന ഇതിഹാസം!!!

Sunday, November 9, 2014

ഒരു വേദനയുടെ ഓർമ്മക്കുറിപ്പുകൾ

മോഹങ്ങളെ മണ്ണിട്ട്‌ മൂടിയപ്പോൾ അവ വേദനകൾ തഴച്ചു വളരുന്ന വൃക്ഷങ്ങൾക്ക് വളമായി. വേരുകളിൽ മോഹഭംഗങ്ങൾ ഊട്ടി ആ മരങ്ങൾ വളർന്നു പന്തലിച്ചപ്പോൾ, അവയുടെ തണലുകളിൽ ഞാനഭയം തേടി...

കുന്നുകൂടിയ വേദനകൾ നാഗങ്ങളെപ്പോലെ ഇഴഞ്ഞുകയറി എന്നെ വരിഞ്ഞു മുറുക്കി. വേദനാസംഹാരികൾ നൽകുന്ന സമാശ്വാസ നിമിഷങ്ങൾക്ക് ദൈർഘ്യം നന്നേ കുറവായിരുന്നു. സ്ഥിരീകരിക്കപ്പെടാത്ത കാഠിന്യ൦ നിറഞ്ഞ വേദനകൾ ആസ്സഹനീയമായൊരവസ്ഥ നല്കി. മനസ്സും, മനസ്സുഖവും നഷ്ടപെട്ട നിമിഷങ്ങളുടെ വേവലാതികളായി ആ വേദനകൾ മാറി...

മനശാന്തി തേടിയുള്ള എന്റെ യാത്രകൾ അതിരുകളില്ലാത്തതായിരുന്നു...

കുഴച്ചു മെനഞ്ഞെടുത്ത കളിമണ്‍ പ്രതിമകളുടെ ആത്മരോദനം പോലെ, കരങ്ങൾ നീട്ടിപ്പിടിച്ച് എന്റെ നേരെ നിസ്സഹായതയുടെ നോട്ടമയച്ച ജീവിതത്തിനു നാശമെന്ന വ്യാഖ്യാനം നൽകുവാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു...
സഹതാപത്തിന്റെ കണ്ണുകൾക്ക് ശാരീരിക വേദനകളെക്കാൾ നൊമ്പരം നൽകുവാൻ നിഷ്പ്രയാസ്സം സാധിക്കുന്നുണ്ടായിരുന്നു...

ഓ ഹൃദയമേ, നിന്റെ വേദനകളെ ഞാനറിയുന്നു. മറ്റാരേക്കാളുമുപരി നിന്നിലെ വൃണങ്ങളെ ഞാൻ കാണുന്നു. ജീവന് വേണ്ടിയുള്ള നിന്റെ സ്പന്ധനങ്ങളെ ഞാൻ കേൾക്കുന്നു. നിസ്സഹായത മാത്രമാണെന്റെ കൈമുതൽ. നിന്നെയോർത്ത്, നിന്റെ വേദനകളെയോർത്ത് സഹതപിക്കുവാൻ ഞാനല്ലാതെ വേറാരുമില്ല താനും. നിന്റെ സ്പന്ദനം നിലയ്ക്കും വരേയ്ക്കും നിനക്ക് കൂട്ടായി ഞാൻ മാത്രം...

Wednesday, October 29, 2014

കൊള്ളീം ബോട്ടീം!!!

കണ്ട പറമ്പിലെ ജാതീം, കശുവണ്ടീം മോട്ടിച്ച് വിറ്റ് കൊള്ളീം ബോട്ടീം (അന്ന് ചില്ലി ചിക്കനും പൊറോട്ടയൊന്നും ഇല്ലാരുന്നല്ലോ!!!)


തിന്നാൻ നിക്കുമ്പോഴാ...
"ടാ ഞാനപ്പഴേ പറഞ്ഞില്ലേ, ആ കടക്കാരൻ പറ്റിക്കും ന്ന്...
നമുക്കീ ജാതിപത്രി ഒണക്കികൊടുത്താ നല്ല കാശ് കിട്ടിയേനെ" ന്നുള്ള കൂട്ടുകാരന്റെ പണ്ടാപരപ്പ് കേൾക്കുക...

മരത്തീ വലിഞ്ഞു കേറി ട്രൌസറു കീറീതും കയ്യിന്ടവിടേം ഇവിടേം ഒരഞ്ഞു ചൊമന്നു പൂച്ചമാന്തിയ പോലെ തൊലി പോയതുമായ ഭാഗത്തെ നീറ്റലിനേക്കാൾ വല്ലാത്ത വിമ്മിഷ്ടമാ കുടുമ്മം കട്ട് മുടിപ്പിച്ചോൻ ന്നു നാട്ടാരും വീട്ടാരും വിളിച്ചാലുള്ള സ്ഥിതി ഓർക്കുമ്പോ ഇണ്ടാവുക...

"നാട്ടാര് കള്ളൻ കള്ളൻ ന്നു വിളിക്കണ വരെ ഇനിയത് നിന്റപ്പന്റെ തലേല് ഒണക്കാൻ വയ്ക്കാടാ ന്നും പറഞ്ഞ് പരിചയക്കാര് ആരേലും കാണണ്ടാന്നു ഒളിഞ്ഞും തെളിഞ്ഞും നോക്കിയാ കടേല് കേറൂ...

ന്നാ കക്കാണ്ടിരിക്കോ???

എവിടെ? വറീസേട്ടൻ ലോകത്തില്ലാത്ത മണൊള്ള മാസലയിട്ടല്ലേ തട്ടുകടേല് ബോട്ടീം കൊള്ളീം ഇണ്ടാക്കൊള്ളു...

സ്കൂളീന്ന് വീട്ടീ വരണ വഴിയിൽ ഇങ്ങേർടെ കടേം ഇണ്ട്...
സ്കൂളീന്നെറങ്ങുമ്പോ തൊട്ട് ഈ മണാ...

പിന്നവിടന്ന് തൊട്ങ്ങി വീട് വരെ ഇതിനെകുറിച്ചൊള്ള ചിന്തേം...

വീട്ടാര് കട്ടത് കണ്ടുപിടിക്കോന്നാലോചിച്ച് ഒരുമാസം ടെൻഷനടിച്ച് നടക്കും...

ഏതാണ്ട് ഒരുമാസം കഴിഞ്ഞാ പിന്നെ, ഹ്ഹേയ് ഈ ഇരുവത്തഞ്ച് രൂവേടെ കാര്യത്തിനാണല്ലോ ദൈവേ ഞാൻ ഒരുമാസം ടെൻഷനടിച്ചത് എന്നാലോചിച്ച് സമാധാനിക്കും....

കശുമാങ്ങകളും, അടക്കകളും, ജാതികളുമൊക്കെ പിന്നേം പൂക്കും...

മഴയും വേനലുമൊക്കെ വന്നും പോയുമിരുന്നു...
ഞങ്ങടെ മോഷണങ്ങളും, കൊള്ളീം ബോട്ടീം തീറ്റയുമൊക്കെ
ഉത്സാഹപൂർവ്വം കൊണ്ടാടി കൊണ്ടുമിരുന്നു...

കാലം കൊള്ളിയും, ബോട്ടിയിലും നിന്ന് കൗമാരത്തെ കടലാസുച്ചുരുട്ടിയ പുകപടലങ്ങളിലേക്കും, കത്തിയെരിയുന്ന മട്ടികോലുകളിലേക്കും പൊടിമീശയൊക്കെ ഒട്ടിച്ച് ഒരപ്പൂപ്പൻ താടി പറത്തി വിടുന്ന ലാഘവത്തോടെ വളരാൻ വിട്ടു...

അങ്ങനെയങ്ങനെ കടലാസും മട്ടികോലുമൊക്കെ ബീഡിക്കും, സിഗരറ്റിനും, പ്രണയത്തിനുമൊക്കെ വഴിമാറിനിന്നു...

ഒന്നോർക്കുമ്പോ പഴയ കാലത്തിലേക്ക് മടങ്ങിപോകാൻ തോന്നും...
പിന്നൊന്നൂടി ഓർത്ത്‌ നോക്കുമ്പോ ഹോ, ഇനീം ഈ സ്കൂളില് പഠിച്ചും, തല്ല് കൊണ്ടും വീണ്ടും വലുതാവാൻ എത്ര സമയമെടുക്കും???

കഴിഞ്ഞു പോയ കാലത്തിനുമിപ്പുറം ഓർമ്മകളുടെ ഒരു നിധി തന്നെയുണ്ടല്ലോ കൂട്ടിനെന്ന സന്തോഷം...

പെണ്ണുകാണൽ

പെണ്ണ് കാണൽ ചടങ്ങ്...

ഇത്രേം മുഷിപ്പ് പിടിച്ച ഒരു പരിപാടി ഇല്ല...

രാവിലെ തന്നെ ജീൻസിന്റെയുളളിൽ കയറി, ഷർട്ടും വലിച്ച് കേറ്റി മുടിയൊക്കെ എണ്ണയിട്ട് ചീകി പരിഷ്ക്കാരിയായി!!!
നേരെ വണ്ടി വിട്ടു...

പെണ്ണ് വീട്...

പറഞ്ഞതിലും അരമണിക്കൂർ മുന്നേ പെൺകുട്ടീടെ വീട്ടിലെത്തി...
വീട്ട്കാരു മിക്സ്ചറും, ചക്കവർത്തതും വാങ്ങാൻ പോയിട്ട് ഓടി കിതച്ചെത്തി...

ചായേം കുടിച്ച്, ഇരിക്കുമ്പ പെൺകൊച്ച് വന്നിങ്ങനെ നിന്ന്...

ആദ്യത്തെ ലേഡി വാച്ചിങ്ങ് ആയതോണ്ട്,
എന്റെ ഹാർട്ട് പടപടാന്ന് പളളീലെ കൂട്ടമണി അടിക്കണപോലെ അടിച്ചോന്നൊരു ഡവുട്ട്!!!
ഹ്ഹേയ്, തോന്നീതാവും...!

പെൺകുട്ടീടെ മുഖഭാവം കണ്ടപ്പോ ദിപ്പോ ശ്വസം മുട്ടി ചാവോന്ന് തോന്നി...

തുടക്കകാരന്റെ അങ്കലാപ്പ് മാറീപ്പൊ ഞാൻ സഹൂദിയെയും എന്റെ ജോലിയെയും കുറിച്ചൊരു ചെറിയ ക്ലാസ്: കുട്ടിക്കും, കുട്ടീടെ വീട്ടുകാർക്കും കൊടുത്ത്...

പതിവ് ടിവി പെണ്ണ്കാണൽ രംഗം പോലെ, റോസീ, റോസീടെ പേരെന്താണു റോസീന്ന് ചോദിക്കണപോലെ ചോദിച്ച് വഷളാക്കിയില്ല...

കൊച്ചിനു ഡ്യൂട്ടിക്ക് പോകുവാൻ ഉളളത്കൊണ്ടും, എന്റെ സംസാരിക്കാൻ ഉളള സ്റ്റോക്ക് തീർന്നതുകൊണ്ടും, കൊച്ചിനോട് അധികം നിന്നി വിയർത്ത് വിഷമിക്കാണ്ട്, പോയി ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത് ഡ്യൂട്ടിക്ക് പൊയ്ക്കോളാൻ ചിരിച്ചോണ്ട് പറഞ്ഞ്...

ഞാനിങ്ങട് വീട്ടിലേക്ക് പോന്ന്...

എന്തെക്കെ പറഞ്ഞാലും ഈ പെണ്ണ്കാണൽ ചടങ്ങിന്റത്രെം ബോറേർപ്പാട് വേറെ ഇല്ല...

ഒരു പരിചയവുമില്ലാത്ത ആണൊരുത്തന്റെ മുന്നിൽ ഇങ്ങനെ ഉടുത്തൊരുങ്ങി നിൽക്കാൻ വിധിക്കപ്പെട്ട പെൺകുട്ടികളുടെ ഒരു കാര്യം...

ഭയങ്കരം തന്നെ...

സ്റ്റാർട്ടിങ്ങ് ട്രബിൾ

പത്ത് പതിമൂന്ന് കൊല്ലം മുമ്പ്,

കൊടകര ബോയ്സ് ഹൈസ്കൂളിന്റെ വരാന്തയുടെ ഒരൊഴിഞ്ഞ മൂലയിൽ, ക്ലാസ്സിൽ കയറണോ വേണ്ടയോ എന്ന് ശങ്കിച്ച് ഞാനിങ്ങനെ നിന്നു...

ക്ലാസ്സ് തുടങ്ങിയിട്ട് കുറച്ച് നേരവുമായി...

എന്നും രാവിലെ വർതേട്ടന്റെ ബജാജ് ചേതക്കിനുണ്ടാകുന്ന സ്റ്റാർട്ടിങ്ങ് ട്രബിൾ പോലെ. ചിലപ്പോൾ അതിനെ വർതേട്ടൻ ചെരിച്ച് കിടത്തിയിട്ട് പതുക്കെ നിവർത്തി, മൂലക്കുരുവുളളയാൾ ഇരിക്കാൻ ബുദ്ധിമുട്ടി നിൽക്കുന്ന പൊസിഷനിൽ നിന്ന് കിക്കറിൽ ഒരു ചവിട്ടുണ്ട്...
ചേതക്ക് പിന്നെ വർതേട്ടന്റെ മലഞ്ചരക്ക് കടയുടെ മുന്നിൽ ചെന്നേ നിൽക്കൂ...

എന്റെ സ്റ്റാർട്ടിങ്ങ് ട്രബിൾ അതിലും ഭീകരമായിരുന്നു...

അന്നെനിക്കിന്നുളള പോലെ സിക്സ് പായ്ക്കില്ലായിരുന്നു!!!
വണ്ണവും...
നീണ്ടുമെലിഞ്ഞ്, കുരിശിൽ ചുരിദാറിട്ടപോലെയൊരു പേക്കോലം...

എന്റെ പാന്റ്സിനുളളിൽ ഒന്നുൽസാഹിച്ചാൽ ഒരാൾക്കുകൂടി കയറാം...
ഷർട്ടും അങ്ങനെതന്നെ...

സ്കൂളിനു തൊട്ടടുത്തുളള വർഗ്ഗീസേട്ടന്റെ പെട്ടികടയിലെ ചില്ലുകുപ്പിയിലെ തേൻ നിലാവും, ചുക്കുണ്ടയും ഒന്നര രൂപ കൊടുത്താൽ കിട്ടുന്ന സ്പെഷ്യൽ ഐസിട്ട മോരു വെളളവും, പിന്നെ പണക്കാരനാകുമ്പോൾ തിന്നുന്ന ഐസ് ക്രീമും ദ്വാരക ഹോട്ടലിലെ നെയ് റോസ്റ്റും, മസാല ദോശയുമൊക്കെ സ്വപ്നം കണ്ട് നിന്ന ഞാൻ സ്കൂളിന്റെ ഗർജ്ജിക്കുന്ന സിംഹം ശ്രീ ജോസ് അവർകൾ പുറകിൽ വന്നു നിൽക്കുന്ന കാര്യം അറിഞ്ഞതേയില്ല...

ചറപറാ നിർത്താതെയുളള അടിയുടെ ആഘാതത്തിൽ എന്റെ ചുറ്റുമുളള ഭൂമിയൊന്ന് കറങ്ങി, കൂടെ അലുമിനിയം കലത്തിൽ കല്ലിട്ട് കുലുക്കിയപോലുളള സൗണ്ടിൽ "എന്തടാ ക്ലാസ്സിൽ കയറാത്തത്" എന്ന ചോദ്യവും...

ആനന്ദലബ്ധിക്കിനിയെന്ത് വേണം???

"വയറു വേദനയാ മാഷേ" വരുത്താൻ പറ്റാവുന്നത്ര ദയനീയത മുഖത്ത് വരുത്തി ഞാൻ വച്ച് കാച്ചി...

എന്ത് ഫലം???

അവധി കഴിഞ്ഞ് സകല പിളളാാർക്കും ഉണ്ടാവുന്ന സ്റ്റാർട്ടിങ്ങ് ട്രബിൾ പോലെയൊന്നാണെന്റെ വയറുവേദനയെന്നൂഹിക്കാൻ അങ്ങേർക്ക് ഒരു പ്രയാസവുമുണ്ടായില്ല...!

കരഞ്ഞോണ്ട് ക്ലാസ്സിലേക്ക് വന്ന ഞാൻ അന്നുകാലത്ത് കാണാൻപറ്റാവുന്ന സാമാന്യം ഭീകരമായ ഒരു കാഴ്ചകണ്ട് ഞെട്ടിതരിച്ച് നിന്നു...

അനിയനേം കൊണ്ട് ആസ്പത്രിയിൽ നിന്നും മടങ്ങും വഴി എന്നെ കാണാൻ എന്റെ അപ്പനും അമ്മയും അനിയനും ക്ലാസ്സിന്റെ മുന്നിൽ നിൽക്കുന്നു...
കൊർച്ച് നേരായി ഗെഡികളെന്നെ വെയിറ്റ് ചെയ്യുന്നു...

അമ്മവീട്ടിൽ നിന്നും പഠിച്ചിരുന്ന എന്നെ ഇടക്കിടയ്ക്ക് സ്കൂളിൽ വന്ന് വിസിറ്റരുത് എന്ന് എത്ര തവണ പറഞാലും അവർക്ക് മനസ്സിലാകില്ല...
ഞാൻ എല്ലാ ഞായറാഴ്ചയും വീട്ടീ വന്ന് വാങ്ങുന്നുണ്ടല്ലോ ഒരു നാണവുമില്ലാതെ!!!
പിന്നെന്തിനീ ഹിഡൻ അറ്റാക്ക്???

എല്ലാം ഞാൻ മനസ്സിലൊളിപ്പിച്ച് വച്ചിങ്ങനെ നിന്നു...

ഇതൊരു തവണ വല്ലതുമാണോ ഇവരുടെ അണെക്സ്പെക്റ്റട് വിസിറ്റ്...

പണ്ട് ചാർലിയെ സ്നഗി ബോയ് എന്നു വിളിച്ചതിന്റെ പേരിൽ ടീച്ചർ കയ്യിൽ തായമ്പക കൊട്ടുമ്പൊഴും ഇവർ വിസിറ്റാൻ വന്നു...
അന്നും ലിസ്റ്റിലില്ലാത്ത അടി വാങ്ങിക്കൂട്ടി...

നമ്മടെ യോഗം എന്നല്ലാണ്ടെന്ത് പറയാൻ...
പതിവ്പോലെ അന്നും സ്കൂളീന്ന് വാങ്ങാനുളളത് മുഴുവനും പിന്നെ ആരും കാണാതെ അമ്മ കൈതണ്ടയിൽ തന്നതുമൊക്കെ വാങ്ങിച്ച്കൂട്ടി കൃതാർതഥനായി ഞാൻ വീട്ടീപോന്നു...

ഇന്നിപ്പോ വർഷാവർഷം പതിച്ചുകിട്ടിയ പരോളും, ഈദ് അവധിയുമൊക്കെ കഴിഞ്ഞ് നാളെ മുതൽ ജോലിക്ക് പോകണമല്ലോന്നോർക്കുമ്പോൾ ദേ പിന്നേം ലവൻ...
സ്റ്റാർട്ടിങ്ങ് ട്രബിൾ...
അതും പതിവിലും നേരത്തെ തന്നെ...!!!

Wednesday, August 20, 2014

ആകസ്മികം

കാറ്റിന്റെ പ്രണയ കാവ്യം ശ്രവിച്ചപോൾ കാതരയായി കുണുങ്ങികൊണ്ട് ഒഴിഞ്ഞുമാറിയ കർട്ടൻ വിടവുകളിലൂടെ സൂര്യൻ, തന്റെ രശ്മി പ്രവാഹം മുഴുവൻ തേജസ്സോടെ, കിടക്കയിലെ പതുപതുപ്പിൽകിടന്നു മത്സ്യകന്യകയോടൊത്ത് സല്ലപ്പിചിരുന്നവനെ തല്ലി എഴുന്നേൽപ്പിച്ചു...

"ഹെൽ" എന്നാക്രോശിച്ചുകൊണ്ട് എഴുന്നേറ്റ് ബാത്രൂമിലെക്ക് നടന്നു..

പുതിയൊരു ദിവസത്തെ അംഗീകരിക്കാൻ സാധിക്കാത്ത ആലസ്സ്യത്താൽ ടൂത്ത് പേസ്റ്റിനെ ബ്രഷിലേക്ക് കിടത്തി പല്ലുതേയ്ക്കാൻ തുടങ്ങി...
മനസ്സിപ്പോഴും സ്വപ്നത്തിലെ ഏതോ മൽസ്യകന്യകയുടെ മേനിക്കൊഴുപ്പും സൗന്ദര്യവും നോക്കി അലഞ്ഞു നടക്കുകയായിരുന്നു...
പണ്ടെപ്പോഴോ കണ്ട കരീബിയൻ കടൽകൊള്ളക്കാരുടെ സിനിമയിലാണ് മത്സ്യകന്യകമാരെ കാണുന്നത്...
ഇതിപ്പോ എന്തിന് സ്വപ്നത്തിൽ വന്നു?

ഒരു ശരാശരി മനുഷ്യൻ കക്കൂസിലിരുന്നു ചിന്തിക്കുന്ന അത്രയും ചിന്ത അവന്റെ പഠിപ്പിലോ, ഉദ്യോഗത്തിലോ ഉണ്ടായിരുന്നുവെങ്കിൽ ആളുകളൊക്കെ ജീനിയസ്സുകളായേനെ...

കുളിയും, തുണിയുടുക്കലും യാന്ത്രികമായി കഴിഞ്ഞു...
ലോകത്തിന്റെ വിരിമാറിലേക്ക്...
പതിവ് ഇളിച്ചു കാണിക്കൽ ഗോഷ്ടികളോടെ ഓഫീസ് ബിൽഡിങ്ങ് കയറുമ്പോൾ കൊളസ്ട്രോൾ കിതയ്ക്കുന്നുണ്ടായിരുന്നു...
ലിഫ്റ്റില്ലാത്ത ബിൽഡിങ്ങിൽ ജോലി ചെയ്യാൻ തീരുമാനിച്ച ദിവസത്തെ ഓർത്തെടുക്കാൻ ഒരു പാഴ്ശ്രമം നടത്തിനോക്കി...
എത്ര കൊല്ലമായിക്കാണും??
അഞ്ചോ, പത്തോ?
ആഹ്... പുല്ല് ആർക്കറിയാം!!!

പരിചിതമല്ലാത്തതും, സിഗരറ്റും പുകച്ച് "കിസ്സ്‌ മി" എന്നെഴുതിയ വാനിറ്റി ബാഗും ചുമന്നു നില്ക്കുന്ന ഒരുത്തിയെ കണ്ണുകൾകൊണ്ട് അളന്നെടുത്ത് ഒരു ചിരി അവൾക്കും സമ്മാനിച്ചു ഓഫീസിലേക്ക് നടന്നകന്നു...

സ്റ്റികി നോട്ടുകൾ കൊണ്ടലങ്കരിച്ച ഓഫീസ് ക്യാബിൻ...
ഫോണ്‍ നമ്പറുകൾ, ഈമെയിൽ അഡ്രസ്സുകൾ...
കറുത്ത മഷിയാൽ വെട്ടി വീഴ്ത്തിയ ദിവസങ്ങളുള്ള ഒരു കലണ്ടർ...
തിരിഞ്ഞു നോക്കാത്ത ഇൻബോക്സ്...

പാസ്വേർഡ് എറർ...
പാസ്വേർഡ് എറർ...
പാസ്വേർഡ് എറർ...
തീർന്നു. ഇനി അരമണിക്കൂർ കഴിഞ്ഞാൽ കമ്പ്യൂട്ടർ തുറക്കാം...!

റിസപ്ഷനിൽ വിളിച്ചൊരു സ്ഥിതി വിവരകണക്കെടുപ്പ് നടത്തി...
താപ്പാനകളൊന്നും എത്തിയിട്ടില്ല...
കസേരയിലേക്ക് ചാഞ്ഞൊന്നിരുന്ന് ദീർഘനിശ്വാസമെടുക്കാൻ തയ്യാറെടുക്കും മുന്നേ ടിംഗ് ടിംഗ് മൊബൈൽ ചിലച്ചു...

അനു: "ഹേയ്, വിൽ യു കം വിത്ത് മി റ്റു ഗോൾഡ്‌ പ്ലാസ?"
"ഗോ റ്റു ഹെൽ വിത്ത് യുവർ പർച്ചേസിങ്ങ്. യു നോ അയാം നോട് യുവർ ഷുഗർ ഡാഡി, ഗോ ഗെറ്റ് അരുണ്‍ ഓർ വിജയ്‌"

"യു ആർ സച് എ ജെർക്ക്"

"റ്റു ബിച്ചസ് ഒണ്‍ലി"

"ഫൈൻ"

"പെർഫെക്റ്റ്"

അവളുടെ മുഖഭാവം ഓർത്തപ്പോൾ ചിരി വന്നു...
ഒരുമാസം മുഖം കനപ്പിച്ച് നടക്കാനുള്ള വകുപ്പല്ലേ അഞ്ചുമിനിറ്റ് കൊണ്ട് അവൾ നേടി എടുത്തത്!!!
അവൾടെ കൂടെ പർച്ചേസിങ്ങിനു പോകാനും കണ്ട പാർട്ടിക്കും സിനിമയ്ക്കുമൊക്കെ വാലുപോലെ കൂടെ ചെല്ലാനും ഒരുപാട് കൊളീഗസ് അവൾക്കും മറ്റു സകലവളുമാർക്കും ഉള്ളപ്പോൾ നമ്മളെ എന്തിനാണാവോ ഇടയ്ക്കിടെ ഇങ്ങനെ അവരുമായി ഉടക്കാൻ പ്രകോപിപ്പിക്കുന്നത്???
പുല്ലുകൾ...

ഇനിയിന്നീ ഓഫീസിൽ ഇരുന്നാൽ ശരിയാവില്ല...
ലോകത്തിന്റെ തിരക്കുകളുടെ മറ പിടിച്ച് അദൃശ്യനാകാം...
പാസ്വേർഡ്‌ ഉപയോഗിച്ച് കമ്പ്യൂട്ടർ തുറക്കാൻ അഞ്ചു മിനിറ്റുകൾ കൂടി ബാക്കിയുണ്ടെന്ന മോണിറ്ററിലെ മെസ്സേജിനെ നടുവിരൽ ഉയർത്തിക്കാണിച്ച് ഒരു കമ്പനി പ്രൊഫയിലും കൊണ്ടിറങ്ങി...

റിസപ്ഷനിലെ സുന്ദരിയെ നോക്കി "പുറത്ത് പോകുകയാണ്, ഉച്ച കഴിഞ്ഞേ മടങ്ങി വരൂ എന്നറിയിച്ചു."
അവൾ ചിരിച്ചുകൊണ്ട് അത് രജിസ്ട്രറിലേക്ക് എഴുതി...
എങ്ങോട്ടാണ്?
എന്തിനാണ് പോകുന്നത് തുടങ്ങിയ ചോദ്യങ്ങളെ ഇവൾ ബുദ്ധിപൂർവ്വം ഒഴിവാക്കിയിരിക്കുന്നു...
ഒരുപക്ഷേ, ഇവളോട്‌ മാത്രമായിരിക്കും ഈ ഓഫീസിൽ അല്ലെങ്കിൽ ജീവിതത്തിൽ താൻ സൗമ്യമായി പെരുമാറുന്നത്...

മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതെന്തിന്???
"നിനക്ക് എല്ലാവരുമായി പ്രശ്നങ്ങളുണ്ടെങ്കിൽ നീയാണ് പ്രശ്നം" എന്നേതോ വിവരമുള്ളവൻ പറഞ്ഞിട്ടുള്ളത് ഓർത്തുകൊണ്ട് നടന്നകന്നു...

ഡ്രൈവിംഗ് സീറ്റിലിരുന്ന് പുറകിലേക്ക് ഓടിമറയുന്ന ലോകത്തെ നോക്കി...
വേഗത്തിൽ പറന്നകന്നുപോയ ചില ജീവനുകളുടെ അഭാവം മനസ്സിൽ തീർത്ത ഉണങ്ങാത്ത മുറിവുകളാണ് ജീവിക്കുന്ന താനിന്നെന്ന തോന്നലിൽ എതിരേ ഹോണടിച്ച് തെന്നിമാറിയ വാഹനത്തെ നോക്കി കൈവീശി കാണിച്ചു...

സ്വപ്നവും, ജീവനും, സന്തോഷവുമെല്ലാം അവളിലൂടെ അവൾക്ക് ലഭിച്ച ക്യാൻസർ കാർന്നു തിന്നപ്പോൾ നഷ്ടമായത് തന്നിലെ സ്നേഹമായിരുന്നു...
വിഭിന്നങ്ങളെ കൂട്ടിപ്പിരിച്ച് തന്റെ ജീവനോട് ചേരുവാൻ വെമ്പൽ കൊണ്ടവൾ...
ഐ സി യുവിലെ മരുന്ന് മണക്കുന്ന കിടക്ക വിരികളിൽ ചുരുണ്ടുകൂടി തന്റെ കൈകളെ കൂട്ടിപിടിച്ച് വേദനകളില്ലാത്ത മറവിയുടെ അനന്തവിഹായസ്സിലേക്ക് നിദ്രയുടെ കൂട്ടുപിടിച്ച് നടന്നുപോയ മത്സ്യകന്യക...

അതേ....
സ്വപ്നത്തിൽ വന്ന മുഖമോർമ്മിക്കാൻ സാധിക്കാത്ത മത്സ്യകന്യകയ്ക്ക് അവളുടെ മുഖം നൽകിയപ്പോൾ കവിളിലൂടെ അരിച്ചിറങ്ങിയ ഉപ്പുജലത്തിന് നനുത്ത തണുപ്പുണ്ടായിരുന്നു...
ഒടുവിൽ അവൾ ഉണരാതെ താൻ ഉണർന്ന ആ ഐസിയു വിലെ പുലർകാലത്ത് അവളുടെ കൈകൾക്കുണ്ടായിരുന്ന പോലൊരു തണുപ്പ്...

കാറ്റിന്റെ പ്രണയകാവ്യം ശ്രവിച്ച് തരളിതയായിളകുന്ന ജനൽ കർട്ടനുകളുടെ ആഹ്ലാദം നോക്കി, കയ്യിലെരിയുന്ന ഡണ്‍ഹിൽ സിഗരറ്റും ഒഴിയുന്ന വോഡ്ക നിറഞ്ഞ ഗ്ലാസുമായി അവളെ വീണ്ടും ഓർത്തു...
സ്വപ്നത്തിൽ വന്ന മദാലസയായ മത്സ്യകുമാരിയെ...
മാറുകൾ തലമുടികളാൽ മറച്ച് അരയോളം വെള്ളത്തിൽ നിന്നുകൊണ്ട് തന്നെ നോക്കി ചിരിക്കുന്ന തുടുത്ത കവിളുകളുള്ള മത്സ്യകന്യകയെ...

വോഡ്ക നല്കുന്ന ആലസ്യത്താൽ മയങ്ങുന്ന കണ്ണുകളും, കുഴഞ്ഞ കാലുകളുമായി അനന്തമായ മനസ്സിന്റെ കടലിലേക്ക് മൽസ്യകന്യകയുടെ അരയിൽ കൈച്ചുറ്റി മുങ്ങിത്താഴുമ്പോഴും
തന്റെ കഴുത്തിൽ കൈ ചുറ്റി അവൾ വശ്യമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു...

Monday, January 20, 2014

നിഴലും നിലാവും

ഡ്രാക്കു, നിന്നിൽ ഞാനൊരു മനുഷ്യസ്നേഹിയെ കാണുന്നു...

കോൾ ഹാഡന്റെ കഥയിലെ ഡ്രാക്കുളയെപ്പോലെ, ജോനാഥൻ ഹാർക്കാറെ, അയാളുടെ വധുവിനെ, റെൻഫീൽഡിനെ, ലേഡി ജെയിനിനെ അങ്ങനെ എല്ലാവരെയും സ്നേഹിക്കുന്ന ഡ്രാക്കുള...

"നിന്റെ ചിന്തകളിലെ ഡ്രാക്കുള ഏതോ നോവലിലോ, സിനിമയിലോ ഉള്ള ഒരു കഥാപാത്രത്തോട് സാമ്യം പുലർത്തുന്നു..."

ഞാനറിഞ്ഞിടത്തോളം ഏകാന്തതയാണ് താങ്കളുടെ മനസ്സിലുള്ള ഏക പീഡനം...
വർഷങ്ങൾ, യുഗങ്ങൾ, അതുമല്ലെങ്കിൽ  നൂറ്റാണ്ടുകളുടെ ഏകാന്തത ആയിരിക്കാം...

"എന്റെ സാമീപ്യം താങ്കളെ ചിലപ്പോഴൊക്കെയെങ്കിലും എന്നെ സ്നേഹിക്കുവാൻ പ്രേരിപ്പിക്കാറില്ലേ???
എന്റെ കണ്ണുകളിൽ നിന്നും താങ്കൾ കണ്ണുകളെ വിദൂരതയിലേക്കയക്കുന്ന ഈ നിമിഷത്തിൽപോലും, എന്റെ തോളിലൂടെ അരിച്ചിറങ്ങുന്ന ഈ കൈകൾക്ക് എന്നോടുള്ള അങ്ങയുടെ സ്നേഹത്തെക്കുറിച്ച് പറയുവാനുണ്ട്...
ഒരുപക്ഷെ ശബ്ദിക്കുവാനൊരു അവസരം കിട്ടിയിരുന്നെങ്കിൽ എന്നാ കൈകൾ ആശിക്കുന്നുണ്ടായിരിക്കും...

നിസ്സംഗതയും, നിശബ്ദതയും നിറഞ്ഞ ഈ നിമിഷത്തിൽപോലും ഈ കൈകളിൽ നിന്നൊരിക്കലും അകന്നുപോകുവാൻ ഇടയാകരുതേ എന്ന് ഞാൻ ആത്മാർത്ഥമായി ആശിക്കുന്നു...

തീർത്തുപറഞ്ഞാൽ നിന്റെ നിശബ്ദത എന്നിൽ വ്യസനമുളവാക്കുന്നു, നിന്റെ കൈകളുടെ തലോടൽ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരനുഭൂതിയും...
ഒരേസമയം എന്നിൽ ഈ രണ്ടു വികാരങ്ങളും അനുഭവപ്പെടുന്നതെങ്ങനെ എന്ന് ഞാൻ ആശ്ചര്യപ്പെടുന്ന ഈ സന്ദർഭത്തിൽ, മൂന്നു വികാരങ്ങൾക്കടിമപ്പെട്ട എന്റെ കണ്ണുകൾ നിറയുന്നു...

"നിന്റെ സാന്നിദ്ധ്യത്തിലെപ്പോഴും ഞാനൊരു കേൾവിക്കാരനായിരിക്കുവാൻ മാത്രം ആഗ്രഹിക്കുന്നു..."

ഡ്രാക്കു...
"നിന്നെ എത്ര ശ്രമിച്ചിട്ടും മനസ്സിലാക്കുവാൻ എനിക്ക് സാധിക്കുന്നില്ലല്ലോ..."

"ക്രൂരതകളിൽ ഒളിപ്പിച്ച നിന്റെ സ്നേഹം ഞാൻ മനസ്സിലാക്കുന്നു..."

"ഈ ലോകത്തെക്കുറിച്ച് നീയറിഞ്ഞ രഹസ്സ്യങ്ങൾ, നിന്നെ കൊലക്ക് കൊടുക്കുവാനല്ലാതെ ഒന്നിനും ഉപകാരപ്പെടുകയില്ല പ്രിയപ്പെട്ടവളെ...
മരണത്തിന്റെ കൈകളിലേക്ക് നിന്നെ വിട്ടുകൊടുക്കുവാൻ എനിക്കാവുകയുമില്ല...

"നീയിന്ന് അന്വേഷിച്ചു, കണ്ടെത്തിയ  സത്യങ്ങളും,രഹസ്യങ്ങളുമെല്ലാം മറന്നു കളയുക...
എന്നെക്കുറിച്ച് മറക്കുക...
നമ്മൾ തമ്മിൽ ഒരിക്കലും പരിചയപെട്ടിട്ടില്ല...
ഈ നഗരമുപേക്ഷിച്ച് നീ യാത്രയാകുക...
നിനക്കിവിടെ ബന്ധുക്കളോ, പരിചയക്കാരോ ആരുമില്ല..."

Sunday, January 19, 2014

ഇരുട്ടിന്റെ നിശ്വാസങ്ങൾ

കമ്പ്യൂട്ടർ മോണിറ്ററിൽ നോക്കിയിരുന്ന് അവൾ സമയത്തെ കൊന്നൊടുക്കുവായിരുന്നു...
ഏതാനും നിമിഷങ്ങൾ, അവയെ കൂടി മരണത്തിനു വിട്ടുകൊടുത്താൽ പിന്നെ വീട്ടിൽ പോകാം...
ഈ ജോലിയും, എകാന്തതയുമെല്ലാം അവളെ തികച്ചും അസ്വസ്ഥയാക്കിയിരുന്നു...
എല്ലാമുണ്ടായിട്ടും, എല്ലാവരുമുണ്ടായിട്ടും ഏകാന്തതയുടെ സഹചാരിയായിരുന്നു അവൾ...

ആറുമണി ആകുവാൻ ഇനിയും പതിനഞ്ച് മിനിറ്റുകൾ ബാക്കിയുണ്ട്...

ഇ മെയിൽ എല്ലാം ചെക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ അവളെ ആകർഷിച്ചുകൊണ്ട് അയാൾ ക്യാബിനിൽ നിന്നും നടന്നുവന്നു...

പ്രത്യേകമായ ഒരു ആകർഷണവും അവനിലില്ല...
കമ്പനിയിൽ പുതിയതായി ചാർജ്ജെടുത്ത ഒരു ഫീൽഡ് എഞ്ചിനീയർ എന്നതിലൊഴികെ...

പക്ഷെ അവന്റെ കണ്ണുകളിലെ മാസ്മരീകത എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു അവളോട്‌...
കറുത്ത ടീ ഷർട്ടും, കറുത്ത ജീൻസുമല്ലാതെ മറ്റൊരു വേഷത്തിൽ അവനെ ഒരാഴ്ചയായി കണ്ടിട്ടേ ഇല്ല...

അവന്റെ കൈകളിലെ കറുത്ത കല്ലുവച്ച മോതിരം പോലും എന്തോ നിഗൂഡതകൾ ആവരണം ചെയ്യപ്പെട്ടവയെപൊലെ അവൾക്ക് തോന്നി...

തികച്ചും യാദൃശ്ചികമായി, എന്നാൽ എന്തോ ഒരു മാസ്മരീക ശക്തി അയാളുടെ വാക്കുകൾക്കുള്ളതുപോലെ അവൾക്കനുഭവപെട്ടു...
ഇതാദ്യമായല്ല ഇങ്ങനെയൊരനുഭവം...
രണ്ടുമൂന്നു തവണയായി ഇതേ വികാരം തന്നെ കീഴ്പ്പെടുത്തുന്നത് എന്നവൾ ഓർത്തു...

ആരാണയാൾ???
ഒരപരിചിതൻ...

എന്തിനാണയാൾ എന്റെ മനസ്സുകൊണ്ട് അമ്മാനമാടുന്നത്???
അയാളുടെ വാക്കുകൾ എന്നെ ആകർഷിക്കുന്നതിനു കാരണമെന്താണ്???

കുഴക്കുന്ന ചോദ്യങ്ങളുടെ നടുവിലവൾ തന്റെ ടേബിളിനു മുന്നിലൂടെ നടന്നുപോകുന്ന അയാളെ നോക്കി വിളിച്ചു...
എന്തിനെന്നോ, എങ്ങിനെയെന്നൊ ഉള്ള ചോദ്യങ്ങളെ അവഗണിച്ചുകൊണ്ട്...

 "എക്സ്ക്യൂസ്മീ  മിസ്റ്റർ ഡെവിൾ???"

അവനു ഉള്ളിൽ കൊണ്ടിട്ടുണ്ടാവണം ഈ അഭിസംബോധന. ഒരാളും ഒരാളെ പരസ്യമായി ഡെവിൾ എന്ന് വിളിക്കാറില്ല...

മറുപടിക്കായി അധികനേരം കാത്തു നില്ക്കേണ്ടി വന്നില്ല...
അവൻ തിരിഞ്ഞു നിന്നു, മുഖത്ത് പ്രത്യേകിച്ചൊരു ഭാവ വ്യത്യാസമൊന്നുമില്ലാതെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു

"ഹെലോ മാലാഖ, നിനക്ക് സുഖമല്ലേ???"

വിളറി വെളുക്കുന്ന തന്റെ മുഖം എവിടെ ഒളിപ്പിക്കും എന്നവൾ ആലോചിച്ചു.
എന്തുകൊണ്ടെന്നെ അങ്ങനെ അഭിസംബോധന ചെയ്തു എന്നുപോലും ചോദിക്കതെയുള്ള അവന്റെ മറുപടി അവളുടെ മനസ്സിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു...

അവൾ ആലോചിക്കുകയായിരുന്നു; ഇയാൾക്ക് എന്നെ അറിയാമോ, ഒരുപക്ഷെ എന്നെക്കാളും എത്രയോ വർഷങ്ങൾക്ക് ചെറുപ്പമായിരിക്കും ഇയാൾ, അതുമല്ലെങ്കിൽ എന്നെക്കാൾ പ്രായമുള്ള ഒരാൾ...
എന്നിരുന്നാലും  എന്നെ "നീ" എന്ന് ഇത്ര ഉറപ്പിച്ച് വിളിക്കുവാൻ മാത്രം...!

ആ അറിയില്ല...

അരോചകമായ ആ അവസ്ഥയെ തുറന്നു പറയണം എന്നവൾ ആഗ്രഹിച്ചിരുന്നെങ്കിലും ഒരു പുഞ്ചിരി മറുപടിയായി നൽകി...

സമയം ആറുമണി ആയിരിക്കുന്നു...
അവൾ വീട്ടിലേക്ക്...

അസ്വസ്ഥമായ മനസ്സോടു കൂടി അവൾ ഉറക്കമുണർന്നു...
സ്വപ്നങ്ങളിലും ചെകുത്താൻ ആക്രമണം തുടങ്ങിയിരിക്കുന്നു...

ജീവിതമാകുന്ന പോരാട്ടത്തിൽ പാതിവഴിയിൽ മുറിവേറ്റു വീണുപോയ തന്റെ ചുറ്റിലും നൃത്തം ചെയ്യുന്ന ചെകുത്താൻമാരുടെ ദുഷിച്ച രീതികൾ സ്വപ്നങ്ങളിൽ പോലും തന്നെ സ്വൈര്യം കെടുത്തുന്നുവോ...

പക്ഷെ, ഇന്നലെ കണ്ട സ്വപ്നത്തിലെ ചെകുത്താന്, ചിരിക്കുവാൻ കഴിയുമായിരുന്നു...
വശ്യമായ പുഞ്ചിരികൾ മറുപടികളായി നൽകിയ ചെകുത്താൻ...
അവളുടെ ചോദ്യങ്ങൾക്കെല്ലാം പുഞ്ചിരിച്ചുകൊണ്ട്, എങ്കിലും കുറിക്കു കൊള്ളുന്ന മൂർച്ചയുള്ള മറുപടികൾ നൽകിക്കൊണ്ട് പുൽത്തകിടിയിലൂടെ അവളോടൊപ്പം നടക്കുന്ന ചെകുത്താൻ...

ഒരുപക്ഷേ ഇന്നലെ ഓഫീസിൽ വച്ച് താനുമായി ഏറ്റുമുട്ടിയ ആ ചെകുത്താനായിരിക്കുമോ സ്വപ്നത്തിലും വന്നുപോയത്???

തന്റെ വീട്ടിലെ ചെകുത്താൻ വിട്ടുമാറാത്ത മദ്യത്തിന്റെ ആസക്തിയിൽ കുഴഞ്ഞാടുന്ന കാലുകളോടെ പുറത്തേക്ക് പോകുന്നതവൾ കണ്ടു...

താലിമാലയിൽ കോർത്ത് കുരുങ്ങിപോയ തന്റെ സ്വാതന്ത്ര്യങ്ങളെ, സ്വസ്ഥതകളെ, താനെന്ന സ്വാർഥതകളെ പിന്നെ ചുറുചുറുക്കുളള തന്നിലെ പ്രസരപ്പിനെ എല്ലാം നിശബ്ധമായ സന്ധ്യകളുടെ ചുവപ്പ് ചാലിച്ച ഓർമ്മകളിലേക്ക് ചുരുട്ടിയെറിഞ്ഞ അവസ്ഥയെ ഓർത്തവൾ നെടുവീർപ്പിട്ടു...

വിവാഹമെന്ന കൂദാശയിലൂടെ സാത്താനെ വരിച്ച കന്യകയുടെ അവസ്ഥ അവൾ ഓർത്തുപോയി...

ഇന്നലെ രാത്രി നടന്ന ഒരു കലഹത്തിന്റെ തിണർത്ത പാടുകൾ കവിളിൽ നീറുന്നുണ്ടായിരുന്നു...

ജോലിത്തിരക്കുകൾക്കിടയിൽ ചെകുത്താന്റെ ചലനങ്ങളെ, മറ്റുള്ളവരുമായുള്ള ഇടപെടലുകളെ, അവനെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളെയെല്ലാം അവൾ ഇഴകീറി മുറിച്ചു പോസ്റ്റ്മോർട്ടം ചെയ്തു...

ഇന്നലെ നൽകിയ പുഞ്ചിരിക്ക് അയാൾ മറുപടി ഒന്നും തന്നില്ലല്ലോ???
അല്ലെങ്കിലും ചമ്മിയ ഒരു പുഞ്ചിരിക്ക് എന്ത് മറുപടി നൽകുവനാണ്???

തിരിച്ചാക്രമിക്കുക തന്നെ...
തന്റെ ശീലങ്ങളെയാണ് സ്വയം മാറ്റിമറിക്കുന്നത് എന്ന ചിന്ത അവളിലുണ്ടായിരുന്നുവെങ്കിലും അയാളെ അറിയുവാനുള്ള തീക്ഷ്ണത അവളുടെ ഗൗരവ സ്വഭാവത്തെ പതിയെപതിയെ കീഴ്പ്പെടുത്തുകയായിരുന്നു...

"ഗുഡ് മോർണിംഗ് ഡെവിൾ"

"വെരി ഗുഡ് മോർണിംഗ് സ്വീറ്റ് ഹാർട്ട്‌..."

ഇയാളൊരു പഞ്ചാര ചെകുത്താൻ ആണെന്ന് തോന്നുന്നു...
ചെകുത്താന്റെ വില കളയുവനായി...

"ശൃംഗാരം എനിക്കിഷ്ടമല്ല... മാത്രവുമല്ല ഞാൻ താങ്കളുടെ ശൃംഗാരവാക്കുകൾ കേൾക്കുവാനുള്ള ഒരു അവസ്ഥയിലുമല്ല.."

"അപ്പോൾ പറഞ്ഞു വരുന്നത് അവസ്ഥകൾ മാറിയിരുന്നേൽ എന്റെ ശൃംഗാരം നീ ആസ്വദിച്ചിരുന്നേനെ എന്നാണോ???"

"നോക്കൂ ഡെവിൾ, എനിക്കിഷ്ടമല്ല ഈ ഫ്ലർട്ടിങ്ങ്..."

"ഓക്കേ, അവഗണിക്കുക്ക... മറ്റുള്ളവർ ചെയ്യുന്നതുപോലെ എന്റെ വാക്കുകളെ അവഗണിച്ചു കളയുക"

അന്ന് സമയം കിട്ടിയപ്പോഴൊക്കെ അവൾ അവനുമായി സംസാരിച്ചിരുന്നു...

പിറ്റേന്ന് ജോലിക്ക് വന്ന അവൾ ആദ്യം അവനുമായി സംസാരിക്കുകയാണ് ചെയ്തത്...

അവനുമായി സംസാരിക്കാത്ത നിമിഷങ്ങൾ അവൾക്ക് ആരോചകങ്ങളായി തോന്നി...

അവന്റെ വാക്കുകളിലെ ശൃംഗാരങ്ങൾ സ്വീകാര്യങ്ങളും...

അവന്റെ കണ്ണുകളിലെ തീക്ഷ്ണത അവളുടെ രോമാകൂപങ്ങളെ ഉണർത്തുന്നത് അവനോടൊപ്പം സംസാരിക്കുമ്പോൾ അവളറിയുന്നുണ്ടായിരുന്നു...
എങ്കിലുമവൻ അവളോട്‌ ഒരിക്കലും അവനിൽ അവളോടുള്ള വികാരവേലിയേറ്റത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല...
മറിച്ച് വാക്കുകൾ കൊണ്ടും നോട്ടങ്ങൾക്കൊണ്ടും അവനവളെ ദിനംപ്രതി കീഴ്പ്പെടുത്തികൊണ്ടിരുന്നു...

അവൾ സ്വപ്‌നങ്ങൾ കാണുവാൻ തുടങ്ങി, ദിവാസ്വപ്നങ്ങളിൽ മുഴുകി അവൾ...
ജീവിതത്തിലാദ്യമായി അവൾ രാത്രികളെ, സായാഹ്നങ്ങളെ വാരാന്ത്യങ്ങളെയൊക്കെ വെറുത്തു...
ഓഫീസ് ക്ലോക്കിൽ ആറുമണിയാകും മുമ്പ് വീട്ടിലേക്ക് പുറപ്പെട്ടിരുന്ന അവൾ പല ദിവസങ്ങളിലും അവൻ പോയതിനുശേഷം പുറപ്പെടുവാൻ തുടങ്ങി...

മോഹിക്കുവാൻ അവകാശമില്ലെങ്കിലും അവൾ ആരുമറിയാതെ അവനെ മോഹിച്ചു...

ഒരുപാടുപേരുമായി പരിചയമുണ്ടെങ്കിലും ഇതുപോലൊരു വ്യക്തിയെ, വ്യക്തിത്വത്തെ അവൾ ആദ്യമായി അറിയുകയായിരുന്നു...
പരുക്കൻ സ്വഭാവവും, ഉള്ളിന്റെ ഉള്ളിലെ അവനെ അവഗണിക്കാനാവാത്ത അവന്റെ സ്വീകാര്യതയുമെല്ലാം അവളെ മത്തുപിടിപ്പിച്ചിരുന്നു...

അവളിൽ വെറുപ്പുളവാക്കുമായിരുന്ന മദ്യത്തിന്റെ, സിഗരറ്റിന്റെ ഗന്ധം അവന്റെ അടുത്തിരിക്കുമ്പോൾ യാദൃശ്ചികമായി അവൻ സംസാരിക്കുമ്പോൾ വരുന്ന സിഗരറ്റിന്റെ രൂഷഗന്ധം അവൾക്ക് പ്രിയമുള്ളതായി മാറി...

രാത്രിയുടെ യാമങ്ങളിൽ അവനെന്ന സങ്കല്പത്തിൽ തലയിണകളെ പുൽകി അവൾ അവനോട് രമിച്ചു...

അവനിലെ ചെകുത്താന്, ഒരു മനുഷ്യനെക്കാൾ നന്നായി അവളെ സ്നേഹിക്കുവാൻ കഴിയുമെന്ന് അവൾ അറിയുകയായിരുന്നു...
അവളുടെ സ്വപ്നങ്ങൾക്ക്  നിറങ്ങൾ നൽകിയ ചെകുത്താൻ അവളുടെ മനസ്സിനെ കീഴ്പ്പെടുത്തിക്കഴിഞ്ഞിരുന്നു...
അവൾക്ക് പിന്തിരിഞ്ഞു പോകുവാൻ കഴിയും മുമ്പേ...

ഒരിക്കൽ ചാറ്റൽ മഴ പൊടിഞ്ഞു ഭൂമിയെ തരളിതയാക്കിയ ഒരു സായന്തനത്തിൽ ഓഫീസിൽ നിന്ന് പുറത്തേക്കിറങ്ങിയ അവളെ അവൻ വാരിപുണർന്നു...
ആ നെറുകിൽ ചുംബിച്ചു...

ആഗ്രഹിച്ചിരുന്നതെങ്കിലും കുതറിമാറുവാനുള്ള അവളുടെ ശ്രമങ്ങൾ അവന്റെ ചുംബനങ്ങളാൽ തോറ്റുപിന്മാറുകയായിരുന്നു...

അവന്റെ ചുംബനങ്ങൾ  നൽകിയ  വിട്ടുമാറാത്ത ആലസ്യത്തിൽ അവൾ കിടക്കുകയായിരുന്നു...
അവനെന്ന സങ്കൽപ്പത്തിൽ അവളുടെ നെഞ്ചിൽ  ആ തലയിണയുമുണ്ടായിരുന്നു...

ആലസ്യത്തിനൊടുവിലെ മയക്കത്തിൽ അവൾ ഒരു നൂൽപാലത്തിന് നടുവിൽ നിൽക്കുന്ന അവളുടെ പ്രതിബിംബത്തെ കണ്ടു...
ഇരുവശങ്ങളിലും അവൾക്ക് നേരെ നോക്കിനിൽക്കുന്ന രണ്ടു രൂപങ്ങളെയും...
ഒരുവശത്ത് അട്ടഹസിച്ചുകൊണ്ട് നിൽക്കുന്ന പിശാചിനെയും, മറുവശത്ത് പുഞ്ചിരിതൂകി അവളെ നോക്കുന്ന പിശാചിനെയും അവൾ കണ്ടു...

തന്നെ കീഴ്പെടുത്തുന്ന അവനെന്ന മൃദുലവികാരങ്ങളെ ഒഴിവാക്കുവാനായി അവൾ ശ്രമിക്കുമ്പോഴൊക്കെയും അവൻ അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു...

അവൾ അവനോട് പറഞ്ഞു...

"നീയൊരു ചെകുത്താനാണ്‌, സ്നേഹമുള്ള ചെകുത്താൻ...
ഞാനകലും തോറും എന്നെ നിന്നിലേക്ക്‌ നിന്റെ മാന്ത്രിക ശക്തിയാൽ നീ വലിച്ചിഴക്കുന്നു..
എന്തിനു നീയെന്നെ ഇത്രയധികം സ്നേഹിക്കുന്നു???
ചെകുത്താന്മാർ ഹൃദയത്തിന് വേണ്ടിയാണ് മനുഷ്യരെ തേടി വരാറുള്ളതെന്നു ഞാനെവിടെയോ വായിച്ചിട്ടുണ്ട്.
അങ്ങനെയെങ്കിൽ  എന്റെ ഹൃദയം നുറുങ്ങിയതാണ്...
ഒരിക്കലും കൂട്ടിയോജിപ്പിക്കുവാൻ കഴിയാത്തവിധം നുറുങ്ങിയത്...
ഇനിയെന്റെ ശരീരമാണ് നിനക്ക് വേണ്ടതെങ്കിൽ, അത് മറ്റൊരു ചെകുത്താൻ ഉപയോഗിച്ചതുമാണ്...
എന്നിൽ നല്ലതൊന്നും തന്നെ അവശേഷിക്കുന്നില്ല...

ഒരിക്കലെങ്കിലും പറയു, എന്തിനു വേണ്ടിയാണ് നീയെന്നെ സ്നേഹിക്കുന്നത്???

അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവളാ പുഞ്ചിരി വീണ്ടും കണ്ടു...
നിറഞ്ഞ പുഞ്ചിരിയോടെ അവൻ പറഞ്ഞു...

"നിന്റെ മനസ്സിലെ മുറിവുകളെ ഉണക്കുവാനും തകർന്നുപോയ നിന്റെ ഹൃദയത്തെ കൂട്ടിചേർക്കുവാനും എനിക്ക് സാധിക്കും...
നശ്വരങ്ങളായ ശരീരത്തേക്കാൾ അനശ്വരമായ നിന്റെ മനസ്സിനെയാണ്‌ ഞാനാഗ്രഹിക്കുന്നത്...
നിന്റെ മനസ്സ്, അതാണെനിക്ക് വേണ്ടത്...
അതിനുവേണ്ടിയാണ് ഞാൻ അതിയായി ആഗ്രഹിക്കുന്നത്..."

നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ പറഞ്ഞു "എനിക്ക് നിന്നെയാണ് വേണ്ടത്..."

Wednesday, June 26, 2013

എളേപ്പനും ഫാനും

പുത്യ വീട്ടില്‍ ഫാന്‍ ഫിറ്റ് സ്വയം ഫിറ്റ് ചെയ്യുന്ന ഇളയപ്പന്‍..., ആളാകെ സമുദ്ര നിരപ്പില്‍ നിന്നും കഷ്ടിച്ച് മൂന്നേമുക്കാല്‍ അടി പൊക്കം ഉള്ള വ്യക്തി ആണേലും, ശിങ്കമാ....

കാലില്‍ കൂടി റോഡ്‌ റോളര്‍ കയറ്റി ഇറക്കിയ മഹാന്‍ എന്ന പേര് ഒക്കെ ഉള്ള ആളാണ്‌ കക്ഷി...!!!

സംഭവം ടാറിംഗ് സൈറ്റിലെ ടാറും, ബേബി മെറ്റലും മിക്സ് ചെയ്യുന്ന മെഷീന്‍ ഓപ്പറേറ്റര്‍ ആണ് ഇളയപ്പന്‍...
ഒരൂസം പെണ്ണ് വീടിന്‍റെ അടുത്തുള്ള റോഡ്‌ ടാറിങ്ങ്...
പെണ്ണ് വീട്ടിലും പരിസരങ്ങളിലും ഒരല്‍പം വില കിട്ടാന്‍ വേണ്ടി ഇളയപ്പന്‍ ഒന്ന് ഉഷാര്‍ ആയതാ...
നാട്ടുകാര്‍ നോക്കി നില്‍ക്കേ മിക്സര്‍ മെഷീന്‍റെ മോളില്‍ നിന്ന്, ഹൈജമ്പ് ചെയ്തു റോഡില്‍ ലാന്‍ഡ്‌ ചെയ്തതാ മൊതല്...
അടുത്തൂടെ റോഡ്‌ നിരപ്പാക്കി വരുന്ന ചെറിയ! റോഡ്‌ റോളര്‍ കണ്ണില്‍ പെട്ടില്ല...!!!

അമ്മച്ചീ എന്ന് വിളിച്ചോണ്ട് മലന്നു വീണ അളിയന്‍ നീണ്ട 15 ദിവസം കഴിഞ്ഞാ അബോധാവസ്ഥയില്‍ നിന്നും സുബോധത്തിലേക്ക് തിരിച്ചു വന്നത്...
ചുറ്റും കൂടി നിന്ന് കരയുന്ന ബന്ധുമിത്രാദികളെ നോക്കി കണ്ണ് തുറന്ന ഉടനെ "ഏയ്‌ അതൊന്നും കൊഴ്പ്പില്ല്യ, ഞാന്‍ ആ റോഡ്‌ റോളര്‍ കണ്ടില്ല..." എന്ന് സിമ്പിളന്‍ ഡയലോഗ് വിട്ടവന്‍ നമ്മടെ ഇളയപ്പന്‍'!!!

ടാറിങ്ങ് ഒക്കെ കഴിഞ്ഞു ഡൈലി രാത്രി എട്ട്/ഒമ്പത് മണിയോടെ ടാര്‍ ആന്‍ഡ്‌ മെറ്റല്‍ മിശ്രിതം കൊണ്ടിടാന്‍ ഉപയോഗിക്കുന്ന കൊച്ചു ടിപ്പര്‍ പെട്ടി ഓട്ടോയില്‍ വീടിന്‍റെ സിറ്റ് ഔട്ടിലേക്ക് അണ്‍ലോഡ് ചെയ്യപ്പെടുന്ന ഇളയപ്പന്‍'...
മേമ (ഇളയമ്മ) മക്കളോട് "വാ മക്കളേ പ്രാഞ്ചിയെ കൊണ്ട് വന്നിട്ടുണ്ട്"!!! എന്ന് പറഞ്ഞു, ബോധമില്ലാതെ, ഇഴയാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ കിടക്കുന്ന എളേപ്പന്‍ മൊതലിനെ പൊക്കി എടുത്ത് കിടക്കയിലേക്ക് ഷിഫ്റ്റ്‌ ചെയ്യുന്ന രീതി ഭയങ്കര രസാ കാണാന്‍'...
ചിരിച്ചു ചിരിച്ചു ആള് ഒരു പരുവാകും...

എന്നാലും അവരുടെ കുടുംബ ജീവിതത്തില്‍ ഇന്ന് വരെ വലിയ യുദ്ധങ്ങള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല...

പണി എടുത്ത് കിട്ടുന്ന കാശ് അധികമൊന്നും ചിലവാക്കില്ല, നേരെ വീട്ടില്‍ കൊണ്ടുവന്നു കൊടുത്തോളും...

എല്ലാ ജോലിയും ചെയ്യും, സ്വന്തം ഓട്ടോറിക്ഷ പത്തു പൈസ കൊടുത്ത് റിപ്പയര്‍ ചെയ്യില്ല അളിയന്‍!!!
എല്ലാം സ്വയം പണികള്‍ ആണ്...
അതുകൊണ്ട് തന്നെ അഞ്ചു വര്‍ഷക്കാലയളവില്‍ ഏകദേശം ആറോ ഏഴോ ഓട്ടോറിക്ഷ മാറ്റി വാങ്ങിയിട്ടുണ്ട്...
അതൊക്കെ ഒരു കഥയാ...

അങ്ങനെ ഡൈനിംഗ് ടേബിളിന്‍റെ മുകളില്‍ ഇട്ടിരിക്കുന്ന കസേരയില്‍ നിന്നാണ് എളേപ്പന്‍ ഗെഡി ഫാന്‍ ഫിറ്റ് ചെയ്യുന്നത്,
"ഞാന്‍ സഹായിക്കണോ പേപ്പാ" എന്ന് ചോദിച്ച എന്നോട്...
"ഹേയ്... നീയാ???"
"ടാ ചെക്കാ നീയൊന്നും ചെയ്‌താല്‍ കൂട്ട്യേക്കൂടില്ല. ഇത് വല്ല്യ തൊല്ലപിടിച്ച പണിയാ"
"നീ പൊക്കോ" ന്നു പറഞ്ഞ ആളെ കൊറച്ചു കഴിയുമ്പ ടേബിള്‍ ഒക്കെ ക്ലിയര്‍ ആക്കി ഫിറ്റ് ചെയ്ത എന്നാല്‍ ഫുള്ളില്‍ കറങ്ങുന്ന ഫാനിന്‍റെ ചോട്ടില്‍ ഇരുന്നു ചോപ്പന്‍ അടിക്കണ കണ്ട്,
മേമ ആശ്ചര്യത്തോടെ "ചേട്ടാ. നിങ്ങളിത് ഇത്ര പെട്ടെന്ന് ഫിറ്റ് ചെയ്തോ?"
ചോദ്യം കേട്ട് നിസ്സാരമായി ചിരിച്ചുകൊണ്ട് പേപ്പന്‍ "നീ എന്നെപറ്റി എന്തൂട്രീ വിചാരിച്ചേ, ഞാനേ പുല്ലന്‍ ഫാമിലി ആണ്. ഇതൊക്കെ എനിക്ക് നിസ്സാര സമയം മതി!!!" എന്നൊക്കെ പറഞ്ഞു ഭയങ്കര ഇമ്പ്രഷന്‍!!!
പെട്ടെന്ന്‍ ഗ്ലാസിലൊള്ള ചോപ്പനെ ഒറ്റ വലിക്ക് സ്കൂട്ടാക്കീട്ട്, താടീം മീശേം തൊടച്ചോണ്ട്‌ ഗഡി ഇങ്ങനെ...

"ഞാനുമത് തന്ന്യാ കൊര്‍ച്ച് നേരായിട്ടു ആലോചിക്കണേ...! കൊറേ ഫാന്‍ കണ്ടിട്ടും, സെറ്റ് ചെയ്തിട്ടും ഇണ്ട്, എന്നാലും ഈ മൈര് ഫാനിന് ഇത്രേം അധികം സ്ക്രൂ ബാക്കി വന്നത് എന്താണാവോ? ചെല്‍പ്പ അവര് സ്ക്രൂ അധികം ഇട്ടു കാണും ഇതിനാത്ത്"!
എന്നാലും ഈ റെഗുലേറ്റര്‍ ഫിറ്റ് ചെയ്യാന്‍ പറ്റണേ ഇല്ലല്ലോ!!!

നോക്ക്യപ്പോ, ഒരു മൂലയ്ക്ക് ദാണ്ടേ ഒരു കവറില്‍ അത്യാവശ്യത്തിന് ഫിറ്റ് ചെയ്യാന്‍ തന്ന സ്ക്രൂ, കൊര്‍ച്ച് കേബിള്‍, ചിരിച്ചിരിക്കണ ഉഷേടെ റെഗുലേറ്റര്‍ ഇത്യാദികള്‍ ഒതുക്കി മടക്കി വച്ചേക്കണ്...

ഹവ്വെവ്വര്‍, ആ ഫാന്‍ ഇന്നും ഇത്തവണ അവധിക്ക് പോയപ്പോഴും കറങ്ങുന്ന കണ്ട്...
ഇലക്ട്രീഷ്യന്‍ വന്നു അയാളുടെ രീതിയില്‍ ഫിറ്റ് ചെയ്ത ഫാന്‍ അന്ത്യശ്വാസം വലിച്ചിട്ടു വര്ഷം മൂന്നു കഴിഞ്ഞെന്ന് മേമ പറയുന്നുണ്ടായിരുന്നു...
പേപ്പന്‍ ഫിറ്റ് ചെയ്ത ഫാന്‍ സൂപ്പര്‍ വര്‍ക്കിങ്ങ് കണ്ടീഷനിലും...!

സംഭവം ഇതൊക്കെ ആണേലും ആള്‍ ഇമ്മടെ സോള്‍ ഗെഡി ആണ്...
ഒരുപാട് നോക്കി വളര്‍ത്തിയിട്ടുണ്ട് എന്നെ...
സ്കൂള്‍ അടയ്ക്കറാകുമ്പ൦ ബഹളം തൊടങ്ങും, ക്ടാവിനെ (എന്നെ) വിളിക്കാന്‍ പൂവാ, ക്ടാവിനെ കൊണ്ടരണം ന്ന്...
ഞാന്‍ ചെന്ന് കഴിഞ്ഞാ പിന്നെ ചെണ്ടാപുറത്തു കോല് വയ്ക്കണോടത്ത് (പൂരം/പള്ളിപ്പെരുന്നാള്‍') മുഴുവന്‍ ഓട്ടോയില്‍ കൊണ്ട് നടക്കും ആള്... :-)))


ഇത്തവണ അവധിക്ക് നാട്ടില്‍ പോയപ്പോള്‍, എന്‍റെ അപ്പനും, അമ്മേടെ ആങ്ങളയും പിന്നെ പേപ്പനും, ഒരുമിച്ചിരുന്നു വെള്ളമടിക്കണ ടൈമില് എന്നെ വിളിച്ചിരുത്തി ബിയര്‍ കുപ്പി എടുത്ത് കയ്യീ തന്നിട്ട്...
"ഒരു ബീയര്‍ പോലും അടിക്കില്ല്യാന്നു പര്‍ഞാ പിന്നെ നീ എന്തൂട്ട് മൈരിലെ ക്രിസ്ത്യാനി ആണെടാ എന്ന് പറഞ്ഞു പ്രചോദനം നല്‍കിയ ആളാണ്‌ ഇമ്മടെ പേപ്പന്‍ ഗെഡി..."
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പ അമ്മേടെ ആങ്ങള നല്ല നീറ്റ് രണ്ടുപെഗ്ഗ് ഗള്‍ഫ് വിസ്കി വിത്ത്‌ മട്ടന്‍ റോസ്റ്റ് അടിപ്പിച്ച വിദ്വാന്‍ അന്നേരം ചെവിയില്‍, "നീ നല്ല കീറാണെന്നു എനിക്കറിയാം, എന്നാലും മാന്യത വിടാണ്ട് കേറ്റിക്കോ" ന്നു പിറുപിറുത്തതും,
തലേന്നു രാത്രി പതിനൊന്ന് മണിവരെ ബാറില്‍ ഒരുമിച്ചിരുന്നു വെള്ളമടിച്ച അപ്പന്‍ എന്നെ കണ്ണിറുക്കി കാണിക്കുന്നതും മൈന്‍ഡ് ചെയ്യാതെ ഞാനാ ഹേവാര്‍ഡ്‌സ് അയ്യായിരം വാള്‍ട്ട് ബിയറിനെ ഗ്ലാസ്സിലേക്ക്‌ പതയാതെ ശ്രദ്ധയോടെ പകര്‍ത്തുകയായിരുന്നു...

ഓര്‍ക്കാന്‍ രസമുള്ള വീണ്ടുമൊരവധിക്കാലത്തിനായി കാത്തു കാത്തിരിക്കുന്നു ഞാന്‍'...

Tuesday, June 18, 2013

ചെരുപ്പ് ചെക്കിങ്ങ്

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ അമ്മയുടെ ആങ്ങളയുടെ വീട്ടില്‍ പണിക്ക് ആള്‍ക്കാര്‍ നില്‍ക്കുന്നു...

സാധനങ്ങള്‍ വന്നു നില്‍ക്കുന്നു...

ഇവര്‍ക്ക് കൊടുക്കാന്‍ പൈസയുടെ ഷോര്‍ട്ട്...

എന്നോട് കാശ് എടുത്തിട്ട് വരാന്‍ പറഞ്ഞു...

ഞാന്‍ ആണേല്‍ എട്ട് കിലോമീറ്റര്‍ അപ്പുറത്ത് ഉള്ള എന്‍റെ വീട്ടിലും...

ധൃതിയില്‍ ബൈക്ക് എടുത്ത് കുറച്ച് ചെന്നപോള്‍ ചെക്കിങ്ങ്!!!
നോ ഹെല്‍മെറ്റ്‌,..!

ലൈസന്‍സ് പിന്നെ നമ്മുടെ കയ്യില്‍ പണ്ടേ ഇല്ലല്ലോ!!!

പോലീസ് പെറ്റി അടിച്ച കാശുണ്ടായിരുന്നേല്‍ എന്‍റെ കുടുംബത്തിലുള്ള മുഴുവന്‍ പേര്‍ക്കും ലൈസന്‍സ് എടുക്കാമായിരുന്നു എന്നുള്ളത് ഒരു വലിയ സത്യം ആണേലും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല...


അങ്ങനെ തിരിച്ചു വീട്ടിലേക്ക് വണ്ടി വിട്ടു...

പോകും വഴിയാ ഓര്‍ത്തത് ചുമ്മാ കയ്യും വീശി ബാങ്കില്‍ ചെന്നാല്‍ പൈസ കിട്ടില്ലല്ലോ?!

ചെക്ക് എടുത്താലെ കാശ് കിട്ടൂ എന്നൊക്കെ!!!

ചെക്കിങ്ങ് ഉണ്ടായത് നന്നായി...

ഇല്ലേല്‍ ബാങ്കില്‍ ചെന്നാല്‍ ഉള്ള അവസ്ഥ ആലോചിച്ചപ്പോള്‍ പോലീസുകാരോട് ബഹുമാനം തോന്നി!!!

പിന്നെ ഹെല്‍മെറ്റും, ചെക്കും എടുത്ത് കൊടകര ഫെഡറല്‍ ബാങ്കില്‍ വന്നപ്പോള്‍ തിരക്കില്‍ അറിയാതെ ചെരുപ്പ് ഊരിയിട്ട് പോയി...

എന്‍റെ പിഴ!
എന്‍റെ പിഴ!!
എന്‍റെ വലിയ പിഴ!!!

തിരിച്ചു വന്നപ്പോള്‍ നോ ചെരുപ്പ്...

ശരിക്കും ദേഷ്യം വന്നു...

ഏപ്രിലിലെ ചൂടില്‍ ബ്രേക്ക് പാഡില്‍ നഗ്നമായ കാലുവച്ച് വണ്ടി ഓടിക്കുക...

ഇടയ്ക്കിടെ ഗിയര്‍ മാറ്റുക ഒന്നും ഒരു സുഖവും ഇല്ലാത്ത പരിപാടി ആണെന്ന് അന്ന് മനസ്സിലായി...
പിന്നേം ചെരുപ്പൊക്കെ വാങ്ങി അങ്കിളിന്‍റെ വീട്ടില്‍ ചെന്നപോള്‍ അവര് ചോദിക്കുവാ...

"നീ നോട്ട് അടിക്കാന്‍ റിസര്‍വ് ബാങ്കില്‍ പോയതാണോ" എന്ന്...

"നോട്ട് ഒക്കെ അടിച്ചായിരുന്നു... ഉണങ്ങി കിട്ടാന്‍ ഇത്തിരി സമയം എടുത്തു, അതാ ലേറ്റ് ആയത് എന്ന് ഞാനും തട്ടിവിട്ടു...!!!

അല്ലാണ്ടെന്താ പറയാ...

Saturday, June 15, 2013

സഹജം

വെള്ളിയാഴ്ച...

ഉറക്കവും ക്ഷീണവും ഒരിക്കലും അവസാനിക്കാത്ത വാരാന്ത്യം...

സുഭിക്ഷമായ ഉച്ചഭക്ഷണത്തിനു ശേഷം ക്യാമ്പിലെ റൂമിന്‍റെ പട്ടുമെത്തയില്‍, സുഖശീതളതയുടെ മുരള്‍ച്ചകളെ അവഗണിച്ച്കൊണ്ട് വളഞ്ഞു ചുരുണ്ട് കിടക്കുമ്പോള്‍ തോന്നിയ നെഗളിപ്പോ, തിന്നിട്ട് എല്ലിന്‍റെ ഇടയില്‍ കയറിയ ബിരിയാണി വറ്റിന്‍റെ പ്രതിഫലനമോ എന്തോ...
ക്യാമ്പ് സൗകര്യങ്ങളും, ഭക്ഷണവും അത്ര പോര!!!

വിശകലനം ചെയ്തു നോക്കിയപ്പോള്‍ ശരിയാണ്, വെട്ടി നുറുക്കിയ കുറെ പച്ചക്കറികളും, എന്താണെന്ന് ഉണ്ടാക്കിയവന് പോലും വ്യക്തമല്ലാത്ത കറികളും മറ്റും തീര്‍ച്ചയായും പോഷകാഹാരങ്ങള്‍ അല്ല...
മരിച്ചതും ശീതീകരണിയില്‍ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ളവയുമായ ഒന്നിനും ഉപകരിക്കാത്ത ആഹാര പദാര്‍ഥങ്ങള്‍ ശരീരത്തിന് ഒരു പ്രയോജനവും നല്‍കുന്നില്ലെന്ന് മാത്രമല്ല വയറിന്‍റെ ആഴവും വ്യാപ്തിയും വര്‍ദ്ധിപ്പിക്കുന്നുവെന്ന സത്യത്തെ കൈകള്‍കൊണ്ടൊന്നുഴിഞ്ഞു തിട്ടപ്പെടുത്തി...

അനിവാര്യമായ ഒരു മാറ്റത്തെ മുന്നില്‍ കാണേണ്ടിയിരിക്കുന്നു...!!!

***********

വിശകലനം സുദീര്‍ഘമായപ്പോള്‍... പഴയ കാലത്തിലേക്കൊന്നൂളിയിട്ടു...

കുറച്ചുനാള്‍ മുമ്പ് വരെ...
രാവിലെ മുതല്‍ വൈകുന്നേരം വരെ വിശ്രമമില്ലാത്ത ജോലി...
വൈകുന്നേരം റൂമില്‍ വന്ന് കുളിച്ച്, ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ സുഹൃത്തുക്കളെ കാത്തിരിക്കുക, അവര്‍ വന്നതിനു ശേഷം ഒരുമിച്ചു ഭക്ഷണം കഴിക്കുക...
ഉറങ്ങാന്‍ കിടക്കും മുമ്പ് മുഷിഞ്ഞ വസ്ത്രങ്ങളുടെ ഓര്‍മ്മയില്‍ സ്വയം പ്രാകികൊണ്ട് അവ കഴുകി ഇടുക...
ഉറക്കത്തിന്‍റെ അഗാതങ്ങളിലേക്ക് പതിക്കും മുമ്പ് അലാറം ഞെട്ടിച്ചുകൊണ്ട് കര്‍ണ്ണപുടങ്ങളില്‍ പതിക്കുക...
വീണ്ടും പാതി മയങ്ങുന്ന മനസ്സും ശരീരവുമായി ജോലിക്ക് പോകുക...

എന്നാലിപ്പോള്‍,..

മധ്യാഹ്നങ്ങളില്‍ മൂന്ന്‍ മണിക്കൂര്‍ വിശ്രമം...
വൈകുന്നേരം റൂമില്‍ വരുക, കുളിച്ച് പോയി പാകം ചെയ്തു വച്ചിരിക്കുന്ന ആഹാരം കഴിക്കുക...
ആഴ്ച്ചയില്‍ രണ്ടു ദിവസം (തിങ്കള്‍ / വ്യാഴം) വസ്ത്രങ്ങള്‍, (അടിവസ്ത്രങ്ങള്‍ ഒഴികെ) റൂമിന് പുറത്ത് ഒരു സഞ്ചിയിലാക്കി വച്ചാല്‍ വൈകുന്നേരം വരുമ്പോള്‍ അലക്കി വൃത്തിയാക്കി തേച്ചുമടക്കി റൂമിന് വെളിയില്‍ കാണാം...

രണ്ട് ഘട്ടങ്ങളെയും വിലയിരുത്തിയപ്പോള്‍, ഇപ്പോള്‍ ജീവിക്കുന്ന രീതി സുഖകരമായി തോന്നുന്നുവോ???

ജോലിയൊഴികെ വേറെ ഒന്നിനെക്കുറിച്ചും വേവലാതിപ്പെടേണ്ട ആവശ്യം ഇല്ല...

രുചിയും, ഗുണവും കുറഞ്ഞ ആഹാരങ്ങള്‍ ഒരു പ്രശ്നമാകില്ലെന്നോ???

കുറച്ചുമുമ്പ് കഴിച്ച ബിരിയാണി ലോകത്തില്‍ വച്ചേറ്റവും ശ്രേഷ്ടമായതായി തനിക്കനുഭവപ്പെടുന്നുവോ???

ലഭിക്കുംതോറും ഇനിയും നല്ലത് ലഭിക്കണം എന്ന മനുഷ്യസഹജമായ ഒരത്യാര്‍ത്തി മാത്രമായിരുന്നുവോ കുറച്ചു മുമ്പുവരെ തോന്നിയത്...

വലുതാവുന്ന വയറിനെ അവഗണിക്കണം എന്ന് മനസ്സ് പറയുന്നുവോ???
തന്‍റെ സിക്സ്പാക്ക് സ്വപ്നം ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്നോ???

"മലയാളിക്കെന്തിനാടാ സിക്സ് പാക്ക്"

മോഹന്‍ലാല്‍, മമ്മുട്ടി, സുരേഷ് ഗോപി, ജയറാം എന്തിനേറെ പറയുന്നു കേരളം ഭരിക്കുന്ന പോലീസ്, രാഷ്ട്രീയ വിഭാഗങ്ങളില്‍ ഭൂരിഭാഗവു൦ സാമാന്യം നല്ല വയര്‍ ഉള്ളവര്‍ തന്നെ!!!
വക്കീലിനും, കൂടുന്ന കൊഴുപ്പിനെ അവഗണിക്കുവാന്‍ ഉപദേശിക്കുന്ന ഭിഷഗ്വരനുമൊക്കെ വലിയ വയറുള്ള മാന്യന്മാര്‍ തന്നെ!!!

മറ്റുള്ളവരെ അപേക്ഷിച്ച് അത്ര വലുപ്പമാര്‍ജ്ജിക്കാത്ത സ്വയം വയറിനെ മന്ദഹസിച്ചുകൊണ്ട് തഴുകി തലോടി...
സംതൃപ്തിയുടെ ഒന്നുരണ്ട് ഏമ്പക്കങ്ങള്‍ കണ്ടനാളത്തിലൂടെ ശീതീകരണിയുടെ മുരള്‍ച്ചയെ വെല്ലുവിളിച്ചുകൊണ്ട് കടന്നുപോയി...

ബിരിയാണി നല്‍കിയ ആലസ്സ്യത്തില്‍ പതിയെ, നിദ്രയുടെ വിരിമാറിലേക്ക്...

ശുഭം!!!

Wednesday, May 29, 2013

ശിവപുരം ഗ്രാമം...

മന്ത്രങ്ങളും, മണിമുഴക്കങ്ങളും മാത്രം കേട്ടിരുന്ന, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സമാധാനം മാത്രം വിളയാടിയിരുന്ന ആ ഗ്രാമത്തിന്‍റെ ഇന്നത്തെ അവസ്ഥയെ ഓര്‍ത്ത്‌ സുകുമാരന്‍ നാടന്‍ ചാരായം കരിക്ക് വെള്ള൦ ചേര്‍ത്ത മിശ്രിതം നിറച്ച ഗ്ലാസ്സുമായി വീടിന്‍റെ മുമ്പില്‍ ഇരിക്കുകയായിരുന്നു...

സമയം ഏതാണ്ട് രാത്രി ഒരുമണിയോട് അടുത്തിരുന്നു...
ആകാശത്തില്‍ മിന്നുന്ന നക്ഷത്ര ജാലങ്ങളെ ഓര്‍ത്തപ്പോള്‍ സുകുമാരന്‍ നായരുടെ മനസ്സിലൂടെ ലക്ഷ്മി തമ്പുരാട്ടിയുടെ മുഖം മിന്നിമറഞ്ഞു പോയി...

നീണ്ട നാസികയും, തുളസ്സികതിര്‍ ചൂടിയ; നിതംബം മൂടുന്ന കേശഭാരവും, അപ്സ്സരസ്സുകളെപ്പോലും ഭ്രമിപ്പിക്കുന്ന ആകാരവടിവും ഉള്ള ലക്ഷ്മി തമ്പുരാട്ടി, ശിവപുരം ഗ്രാമത്തിന്‍റെ ഐശ്വര്യമാണെന്ന വിശ്വാസം പരക്കെ പ്രചരിച്ചിരുന്നു അന്ന് കാലത്ത്‌ ...

ആ നാട്, തന്‍റെ ഗ്രാമം, അതാണിന്ന്‍ നാശത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്നതെന്നോര്‍ത്തപ്പോള്‍ സുകു തന്‍റെ കയ്യിലെ മിശ്രിതം ഒറ്റ വലിക്ക് കുടിച്ചു തീര്‍ത്തു...

ലക്ഷ്മിയുടെ മൃതദേഹം കാവില്‍ നിന്നും കണ്ടെടുത്തതും തിനുശേഷം, അവരുടെ തറവാട്ടിലെ ഓരോ ആണ്‍തരിയും ദുര്‍മരണമടഞ്ഞതു൦ പൂജ മുടങ്ങിയ ശിവക്കാവിന്‍റെ കാടുപിടിച്ച അവസ്ഥയും അതിനു ശേഷമുണ്ടായ ഓരോ അനിഷ്ട സംഭവങ്ങളും സുകുമാരന്‍റെ മനസ്സിലൂടെ കടന്നുപോയി...

പെട്ടെന്ന്‍ നായ്ക്കള്‍ ഓരിയിട്ടു, രാഘവന്‍ നായരുടെ പറമ്പില്‍ നിന്ന് കടവാവലുകള്‍ ചിറകടിച്ചു പറന്നുയര്‍ന്നു...
തന്‍റെ മുമ്പില്‍ നിറഞ്ഞ വെളുത്ത പുകപടലങ്ങളെ നോക്കി നിന്ന സുകുമാരന്‍ ആ കാഴ്ച കണ്ടു ഞെട്ടി...

(തുടരും)

Tuesday, May 21, 2013

സ്വീറ്റ്‌ റിവഞ്ച്

സ്വപ്നങ്ങളില്‍ കണ്ട ദുബായ്‌ നഗരം നേരില്‍ കണ്ടപ്പോള്‍ ആശ്ചര്യം തോന്നി. അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് നടുവിലൂടെ കാറില്‍ സഞ്ചരിച്ചപ്പോള്‍ എന്തോ ഒരു ആകാംക്ഷ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു. ഒരിക്കല്‍ ഞാന്‍ ഇവിടെ വരുവാന്‍ വേണ്ടി ആഗ്രഹിച്ചിരുന്ന കാലത്ത്‌, അങ്ങനെയൊരു സംഭവം തന്നെ നടക്കാന്‍ പോകില്ലെന്ന മട്ടിലായിരുന്നു വിധിയുടെ നിലപാട്‌'. അതിനു വേണ്ടി ചിലവാക്കിയ കാശും സമയവും എന്നെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് പറന്നു പോയത് മാത്രം ഒരോര്‍മ്മയായി അവശേഷിച്ചു..

ഇപ്പോള്‍ ഇന്നിതാ ഒരു താല്പര്യവുമില്ലാതെ, എന്നിലേയ്ക്ക് തന്നെ ഒതുങ്ങി കൂടി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ തികച്ചും അപ്രതീക്ഷിതമായ ഒരു ടൂര്‍ പ്രോഗ്രാം. അതും പത്ത് ദിനരാത്രങ്ങള്‍ കമ്പനിയുടെ മുഴുവന്‍ ചിലവില്‍ അടിച്ചുപൊളിച്ചാഘോഷിക്കാന്‍ കിട്ടിയ ഒരു അവസരം. എന്തോ ദുബായ്‌ നഗരത്തിന്‍റെ മാസ്മരീകത, അതിന്‍റെ വര്‍ണ്ണശബളമായ കാഴ്ച്ചകള്‍ ഒന്നും മനസ്സിനെ ആകര്‍ഷിക്കുന്നില്ല. മനസ്സ് നിറയെ കാര്‍മേഘങ്ങള്‍ മൂടികെട്ടിയ ആകാശം പോലെ ഇരുട്ട് നിറഞ്ഞതായിരുന്നു.
എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയത് മുതല്‍ ഗതകാല സ്മരണകള്‍ തികട്ടി തികട്ടി മനസ്സിനെ മുറിവേല്‍പ്പിക്കുന്നു. മനസ്സാകെ കലങ്ങി മറിഞ്ഞ ഒരു പ്രതീതി. തിരക്കുനിറഞ്ഞ നഗരവീഥിയിലൂടെ വാഹനം കുതിച്ചുപായുന്നു. പുറത്തേയ്ക്ക് കണ്ണും നട്ട് ഞാനും..

ഡ്രൈവറുടെ എന്നോടുള്ള “വീടെവിടെയാണ്, വീട്ടില്‍ ആരൊക്കെയുണ്ട്, വിവാഹം കഴിച്ചതാണോ” തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ യാന്ത്രികമായി മറുപടികള്‍ നല്‍കി. ഇടയ്ക്കെപ്പോഴോ വിവാഹം കഴിച്ചിട്ടില്ല എന്ന് അറിയാതെ പറഞ്ഞതിന് പിന്നീട് വയസും ജനനതീയതിയും വരെ പറയേണ്ടി വന്നു. എന്നെ കണ്ടാല്‍ മുപ്പത്തിയഞ്ച് വയസ്സ് തോന്നുമത്രേ? അയാളുടെ ആ സംസാരം എന്നെ അല്‍പനേരം കാറിന്‍റെ വ്യൂ മിററില്‍ നോക്കാനിടയാക്കി, അത്രയും പ്രായം എനിക്കുണ്ടോ?
“ഹേയ് മനുഷ്യാ.. മീശപോലും മുളയ്ക്കാത്ത എന്നെ താന്‍ കിളവനാക്കുക്കയാണോ?” എന്ന് ചോദിക്കണം എന്നുണ്ടായെങ്കിലും ഒന്നും മിണ്ടിയില്ല. വെറുതെ എന്തിനു അയാളെ പ്രകോപിപ്പിച്ച് വീണ്ടും സംസാരം നീട്ടണം....
എന്‍റെ നിശബ്ദതയുടെ അര്‍ത്ഥം മനസ്സിലാക്കിയ അയാള്‍ നിശബ്ദനായി തന്‍റെ ജോലിയില്‍ വ്യാപൃതനായി.
കാര്‍ ഒരു വലിയ കെട്ടിട സമുച്ചയത്തിന് മുന്നില്‍ പാര്‍ക്ക്‌ ചെയ്തു, എന്‍റെ ലഗേജുമെടുത്ത് ഇറങ്ങിയ അയാളുടെ കൂടെ ഞാനും പുറത്തിറങ്ങി. ഓഫീസില്‍ കയറുന്നതിനു മുന്‍പ്‌ അയാളെയും കൊണ്ട് ഒരു റെസ്റ്റോറന്റില്‍ കയറി ചായകുടിച്ചു.
മനസ്സൊന്ന് ഉഷാറാവാന്‍ രണ്ടു സ്മാള്‍ അടിച്ചാലോ? വേണ്ട, കമ്പനിയുടെ അതിഥി ആദ്യദിവസം തന്നെ മദ്യത്തിന്‍റെ ഗന്ധവുമായി ഓഫീസില്‍ ചെന്നു കയറണ്ട, വൈകീട്ടാവട്ടെ!

മുപ്പത്തിയെട്ടാം നിലയിലെ ഒഫിസിനകത്തേയ്ക്ക് കയറി ചെന്നപ്പോള്‍ കണ്ണില്‍ തടഞ്ഞത്‌ റിസപ്ക്ഷനില്‍ ഇരിക്കുന്ന മലയാളി പെണ്‍കൊടിയുടെ മുഖത്താണ്. ലോകത്തിന്‍റെ ഏതു മുക്കിലോ മൂലയിലോ പോയാലും മലയാളിയെ മലയാളി പെട്ടെന്ന് തിരിച്ചറിയും. അതെന്താണാവോ അങ്ങിനെ?

മന്ദസ്മിതം തൂകി...
“ഹെലോ ഗുഡ്‌ മോര്‍ണിംഗ് സര്‍ വെല്‍കം ടു ഗള്‍ഫ്‌ കെമിക്കല്‍സ്‌” എന്നുള്ള അവളുടെ കിളിനാദത്തിനു മറുപടി പറഞ്ഞു നോക്കിയപ്പോള്‍ കണ്ടത്‌, ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു, അഡ്മിന്‍ ഓഫീസിന്‍റെ ഗ്ലാസ്‌ ഡോര്‍ തുറന്ന് വന്ന ആ മുഖം, ഓര്‍മയില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ആ മുഖം എന്‍റെ നേരെ വരുന്നത് കണ്ടപ്പോള്‍ ഒരുനിമിഷത്തെയ്ക്ക് തരിച്ചുനിന്നുപോയി...
എന്‍റെ കൈകള്‍ വിറയ്ക്കുന്നുവോ? നെറ്റിയില്‍ വിയര്‍പ്പ് പൊടിയുന്നുണ്ടോ?
വിളറി വെളുത്ത മുഖവുമായി അവള്‍ എന്‍റെ നേരെ നടന്നടുക്കുന്നത് കണ്ട് ഞാന്‍ കുറച്ച്നിമിഷത്തേയ്ക്ക് നിര്‍ന്നിമേഷനായി നിന്നുപോയി.
“സര്‍ പ്ലീസ് കം ഇന്‍”എന്ന റിസപ്ക്ഷനിസ്റ്റ്‌ കുട്ടിയുടെ സ്വരം കേട്ടുകൊണ്ട് സ്ഥലകാലത്തിലെയ്ക്ക് തിരിച്ചെത്തിയ ഉടനെ, മുഖത്തെ വികാരങ്ങളെ അവ എന്നില്‍ ചെലുത്തുന്ന വേദനയെ മറയ്ക്കുവാന്‍ ഞാന്‍ നന്നേ പാടുപെട്ടുപോയി.
തികച്ചും അപ്രതീക്ഷിതമായിരുന്നു ആ കൂടിക്കാഴ്ച.
ഇവള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ നഗരത്തിലേയ്ക്ക് വരുവാന്‍ പണ്ട് ശ്രമിച്ചിരുന്നത്. ഒടുവില്‍ "എനിക്കൊരു നല്ല ജീവിതം കിട്ടുന്നത് ഇച്ചായന് സന്തോഷമല്ലേ" എന്ന് ചോദിച്ചു കൊണ്ട് എന്നില്‍ നിന്നും നടന്നകന്നവള്‍ ഇന്ന് എന്‍റെ മുന്നില്‍ നില്‍ക്കുന്നു.

ദേഷ്യം മുഴുവന്‍ ഇവളുടെ കരണത്ത് ഒന്ന് പൊട്ടിച്ചു തീര്‍ത്താലോ എന്നുവരെ ആലോചിച്ചുകൊണ്ട് ഒരു സിഗരറ്റ് എടുത്തു ചുണ്ടില്‍ വച്ച് ‘കാന്‍ ഐ സ്മോക്ക് ഹിയര്‍?’ എന്നൊരു ചോദ്യം ചോദിക്കാനാണ് മനസ്സ് പറഞ്ഞത്‌.
‘ഷുവര്‍ സര്‍, നോ പ്രോബ്ലം’ എന്ന ഉത്തരത്തിന് മുന്പേ എന്‍റെ ചുണ്ടിലെ സിഗരറ്റ് എരിഞ്ഞു തുടങ്ങിയിരുന്നു.

അവള്‍'... എന്നെ ഒരുപാട് വേദനിപ്പിച്ച് കടന്നു കളഞ്ഞവള്‍'...
എന്‍റെ ഔദാര്യം കൊണ്ട് മാത്രം നിലനില്‍ക്കുന്ന ഈ കമ്പനിയിലെ സെയില്‍സ്‌ കോര്‍ഡിനേറ്റര്‍ ആണെന്ന വസ്തുത മനസ്സിലാക്കാന്‍ അല്പം സമയം എടുത്തുവെങ്കിലും അത് ഒരു നിമിഷമെങ്കിലും നഷ്ടപെട്ടുപോയ എന്‍റെ മനോബലത്തെ തിരിച്ചു നേടാനുള്ള സന്ദര്‍ഭമായിരുന്നു...
അപ്പോഴേയ്ക്കും അവള്‍ എന്നോട് സംസാരിച്ചു തുടങ്ങി. തികച്ചും അപരിചിതരായ രണ്ടു വ്യക്തികളെപ്പോലെ ഞങ്ങള്‍ സംസാരിച്ചു. അവളെ ആദ്യമായി ഒന്ന് അടിമുടി നോക്കി. അവളുടെ ചുണ്ടുകള്‍ വിറയ്ക്കുകയും, മൂക്കിന്‍ തുമ്പില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞിരിക്കുന്നതും വ്യക്തമായി കാണാമായിരുന്നു. കണ്ണുകളില്‍ ഈറന്‍ തുളുമ്പി നിന്നിരുന്നു. തന്‍റെ ഒരു നോട്ടം അല്ലെങ്കില്‍ ഒരു വിളി മാത്രം മതിയായിരുന്നു പെയ്യാന്‍ കാത്തിരിക്കുന്ന അവളുടെ കണ്ണിണകളിലെ കാര്‍മേഘങ്ങളെ ആര്ദ്രമാക്കുവാന്‍.'...

ഇല്ല... പാടില്ല, അങ്ങനെ വളരെ പെട്ടെന്ന് ഈ സംഗമത്തിന് ഒരു ശുഭപര്യവ്യസാനം ഉണ്ടായാല്‍ ഞാന്‍ ഇത്ര നാളും അനുഭവിച്ചതിന് എന്ത് ഫലമാണ് ഉള്ളത്? വീട്ടുകാരുടെ നിര്‍ബന്ധങ്ങളെ അവഗണിച്ച് ഇന്നും ഞാന്‍ അവിവാഹിതനായി നില്‍ക്കുന്നതിനു കാരണം ഇവളല്ലേ?
ഇല്ല... പാടില്ല ഇതെന്‍റെ സമയം, വിജയന്‍ ദാസനോടു പറഞ്ഞപോലെ ഞാന്‍ എന്‍റെ മനസ്സിനോട് പറഞ്ഞു
“എല്ലാത്തിനും ഒരു സമയം ഉണ്ട് ദാസാ... ഇതാണ് നമ്മുടെ സമയം, അല്ലെങ്കില്‍ പിന്നെ വെറുതെ സൗദി അറേബ്യയില്‍ നാട്ടില്‍ പോകാന്‍ അവധിയും കാത്തു കിടന്ന നിനക്ക് ഇങ്ങനെ ഒരു അവസരം കിട്ടുമോ?" മാനേജര്‍ അന്ന് പത്തു ദിവസം ദുബായില്‍ നിന്നിട്ട് അവിടുന്ന് നേരെ നാട്ടിലേയ്ക്ക് പോകാന്‍ അനുമതി തന്നപ്പോള്‍ മനസ്സില്‍ ആകെ കൂടി അയോളോട് ദേഷ്യം മാത്രമാണ് ഉണ്ടായത്‌. പുറകെ നാല് മാസത്തെ നീണ്ട അവധി ആണെന്ന് പിന്നീട് എയര്‍പോര്‍ട്ടില്‍ വച്ച് പറഞ്ഞപ്പോള്‍ ഉണ്ടായിരുന്ന സന്തോഷത്തെക്കാള്‍ ഇരട്ടിച്ചിരിക്കുന്നു ഇപ്പോഴത്തെ ഈ അവസരം.

അവളോട്‌ ഫോര്‍മല്‍ ആയി ‘തന്നെ മാനേജര്‍ കാബിനിലേക്ക് കൊണ്ട് പോകുവാന്‍ ആവശ്യപെടുകയും മൂകയായി എന്നെ അനുസരിക്കുകയും ചെയ്ത അവളെ പിന്തുടര്‍ന്ന്‍ പോകുമ്പോള്‍ മനസ്സില്‍ വേദനയുടെ മഴമേഘങ്ങള്‍ പെയ്തുകൊണ്ടിരിക്കുകയായിരുന്നു.
വര്‍ഷങ്ങളായി ഞാന്‍ മനസ്സില്‍ കൊണ്ട് നടന്ന ആ കാര്‍മേഘങ്ങള്‍ പെയ്തു തീരുമ്പോള്‍ എന്നിലെ അവസാന പ്രതീക്ഷകളും ഓര്‍മ്മകളുമാണല്ലോ അകന്നുപോകുന്നതെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഞാന്‍ മാനേജര്‍ ക്യാബിനിലെയ്ക്ക് കടന്നു കയറി.

ബോറന്‍ മീറ്റിങ്ങുകളും മറ്റും അവസാനിച്ച് ഹോട്ടല്‍ മുറിയില്‍ വന്നു കയറുമ്പോള്‍ കളിയോടം നഷ്ടപെട്ട കുട്ടിയുടെ മാനസീകാവസ്ഥയില്‍ എന്‍റെ മനസ്സാകെ തളര്‍ന്നിരുന്നു. അവളെ ശരിക്കും ഒന്ന് വിലയിരുത്താനും, കാണാന്‍ സാധിച്ചതിനും ദൈവത്തോട്‌ നന്ദി പറഞ്ഞു. അങ്ങനെ പിന്നീട് നീണ്ട ഒന്‍പതു ദിവസങ്ങള്‍ക്ക് ശേഷം ദുബായ് നഗരത്തോട് യാത്ര പറഞ്ഞു പോകാന്‍ തയ്യാറെടുത്തു. മദ്യകുപ്പികളും, സിഗരറ്റിന്‍റെ ഒഴിഞ്ഞ പാക്കറ്റുകളും, കുറ്റികളും കൊണ്ട് നിറഞ്ഞ മുറി വളരെ അലങ്കോലമായി കിടന്നിരുന്നു.

ആ സായന്തനം പൊടിയും കാറ്റും നിറഞ്ഞതായിരുന്നു. മഴയുടെ വരവ് പ്രതീക്ഷിച്ചപോലെ മരങ്ങളെല്ലാം കാറ്റില്‍ ആനന്ദനൃത്തം വച്ചിരുന്നു. ഹോട്ടല്‍ റിസപ്ഷനില്‍ നിന്നും എനിക്കുള്ള വാഹനം തയ്യാറായിട്ടുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്ന് പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ഫോണ്‍ ചിലയ്ക്കുന്നു.
എനിക്ക് ഒരതിഥി ഉണ്ടെന്നായിരുന്നു ആ ഫോണ്‍ സന്ദേശം.

അതിഥി!!!
അതും ഇവിടെ???
എന്നെയും കാത്ത്... ഒരുപക്ഷേ അവള്‍ ആയിരിക്കുമോ? ഇന്ന് പോകുന്നതിനു മുന്‍പ്‌ കുമ്പസാരത്തിനു വന്നതാകാം...
എങ്കില്‍ ഇന്ന് അവള്‍ കരഞ്ഞുകൊണ്ടേ പോകൂ എന്ന് മനസ്സില്‍ ഉറപ്പിച്ചുകൊണ്ടാണ് ലിഫ്റ്റില്‍ കയറിയത്.

റിസപ്ഷന്‍'... 
അവളുടെ നിഴല്‍ പോലും അവിടെ ഇല്ല. പകരം എന്നെ പ്രതീക്ഷിച്ചിരുന്നത് വേറെ ഒരാള്‍ ആയിരുന്നു. മുപ്പത്‌ വയസ് തോന്നിക്കുന്ന ഒരാള്‍., ഗള്‍ഫ്‌ കെമിക്കല്‍സില്‍ നിന്നാകും. 
പോകാന്‍ നേരവും ഇവന്‍മാര്‍ വിടാന്‍ ഉദ്ദേശം ഇല്ലെന്നു തോന്നുന്നു. മന്ദഹസിച്ചുകൊണ്ട് അയാള്‍ എഴുന്നേറ്റ്‌ എന്‍റെ അടുത്തേയ്ക്ക് വന്നു. നടക്കാന്‍ പ്രയാസം ഉള്ളതുപോലെ തോന്നുന്നു അയാളെ കണ്ടിട്ട്. അതെ കാല്‍ ഒടിഞ്ഞ ഒരു വ്യക്തിയെപ്പോലെ അയാള്‍ വേച്ചു വേച്ച് നടക്കുന്നു. അറിയാതെ ഞാന്‍ അങ്ങോട്ട്‌ നടന്നു. അയാള്‍ക്ക് ഹസ്തദാനം നല്‍കി അഭിസംബോധന ചെയ്തു.
എന്തോ മനസ്സില്‍ വേദന കൂട് കൂട്ടുന്ന പോലെ.

റെസ്റ്റോറന്‍റ്ല്‍ ഒരു ടേബിളിനു ഇരുപുറവും ഇരുന്നു ഞങ്ങള്‍ കോഫി കുടിക്കുമ്പോഴും എന്‍റെ മനസ്സിലയാളുടെ ആഗാമാനോദ്ധേശ്യം എന്തായിരിക്കുമെന്ന ചിന്തയുടെ കണക്ക് കൂട്ടലുകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ നിശബ്ദതയെ ഭേധിച്ചുകൊണ്ട് അയാള്‍ എന്നോടായി ചോദിച്ചു. “എന്താണ് സോജന്‍ ഒന്നും പറയാത്തത്? ഞാന്‍ ആരാണെന്ന് മനസ്സിലായില്ലെന്ന് തോന്നുന്നു.”. എനിക്ക് പറയുവാനായി മറുപടികളോ ചോദ്യങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്തോ എന്‍റെ മനസ് മറുപടിക്കായി ഉത്തരവുകള്‍ നല്‍കിയില്ല. വീണ്ടും അയാള്‍ എന്നോട് എന്തൊക്കെയോ പറയാന്‍ തുടങ്ങും മുന്‍പ്‌ ഞാന്‍ എഴുന്നേറ്റു.

“നിങ്ങളുടെ വരവിന്‍റെ ഉദ്ദേശ്യം എനിക്ക് വ്യക്തമായിരിക്കുന്നു മിസ്റ്റര്‍'...
എനിവേ, മൈ ഹാര്‍ട്ടി കണ്‍ഗ്രാജുലെഷന്‍സ്‌, ആന്‍ഡ്‌ ഗുഡ്‌ ബൈ”

തിരിഞ്ഞു നോക്കാതെ ഞാന്‍ നടന്നകലുമ്പോള്‍ എന്നെ ജീവിതത്തില്‍ തനിച്ചാക്കി, ഒരു നിരാശാ പൈങ്കിളി കാമുകനാക്കി മാറ്റിയ അവളോട്‌ അടങ്ങാത്ത ദേഷ്യവും വെറുപ്പുമായിരുന്നു മനസ്സ് നിറയെ.
ഞാന്‍ ആരാണെന്നും, അവള്‍ക്കാരായിരുന്നുവെന്നും അവള്‍ തന്‍റെ ഭര്‍ത്താവിനോട് പറയുകയും അവളുടെ സന്ദേശവാഹകനായി അയാളെ പറഞ്ഞയയ്ക്കുകയും ചെയ്ത ഇവളെയാണോ ഞാന്‍ ഇത്രയധികം സ്നേഹിച്ചത്?
ഇവള്‍ക്ക് വേണ്ടിയാണോ ഞാന്‍ ഇനിയും കാത്തിരിക്കുന്നത്? അതോ ഇവളുടെ നശിച്ച, എന്നെയും എന്‍റെ ഓര്‍മ്മകളേയും കാര്‍ന്നു തിന്നുന്ന പഴയ നിമിഷങ്ങള്‍ക്ക്‌ വേണ്ടിയോ?

എയര്‍പോര്‍ട്ടിലിരുന്ന് വീട്ടിലേയ്ക്ക് വിളിക്കുമ്പോള്‍, അമ്മ പുതിയതായി എനിക്ക് വേണ്ടി കണ്ടുപിടിച്ച പെണ്‍കുട്ടിയുടെ വര്‍ണ്ണനകള്‍ കേട്ട് ചിരിച്ചുകൊണ്ട് അമ്മയോട് പറഞ്ഞു.

“നിങ്ങള്‍ക്കൊക്കെ ഇഷ്ടമായെങ്കില്‍ ആലോചിച്ചുകൊള്ളൂ.. എനിക്ക് സമ്മതം.*
അതെ മനസ്സ് പാകമായിരിക്കുന്നു. ആരെയും സ്വീകരിക്കാന്‍ ഉധകുംവിധം ഞാന്‍ എല്ലാം മറക്കാന്‍ പഠിച്ചിരിക്കുന്നു.

ഇടറിയ ശബ്ദത്തോടെ അമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...

ഓക്കേ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത ഞാന്‍ എനിക്ക് പോകുവാനുള്ള വിമാനം ആഗതമായി എന്ന ഉച്ചഭാഷിണിയിലൂടെയുള്ള അറിയിപ്പിനെ തുടര്‍ന്ന് പുറപ്പെടുവാനൊരുങ്ങി.

ബുര്‍ജ്‌ ഖലീഫയുടെ മുകളില്‍കൂടി പറന്നുപോകുന്ന വിമാനത്തിലിരുന്നു ഞാന്‍ ദുബായ് നഗരത്തോട് വിട പറഞ്ഞു. ഏതാനും നിമിഷങ്ങള്‍ക്ക്‌ മുന്‍പ്‌ അവള്‍ അയച്ചു തന്ന മെസ്സേജ് വായിക്കാതെ തന്നെ ഡിലീറ്റ്‌ ചെയ്തുകൊണ്ട്...

ഇനിയൊരിക്കല്‍ കൂടി ഈ നഗരത്തിലേയ്ക്ക് തിരിച്ചു വരുവാനാകട്ടെ എന്ന് പ്രതീക്ഷിച്ചുകൊണ്ട്...

Sunday, December 23, 2012

വര്‍ണ്ണക്കടലാസുകള്‍



നിശബ്ദതയുടെ വേദന മറച്ചുകൊണ്ട് കയ്യിലെരിയുന്ന സിഗരറ്റിന്‍റെ നീലച്ചുരുള്‍ പുക അയാള്‍ക്ക് ‌ ചുറ്റും സംരക്ഷണത്തിന്‍റെ ഒരു വലയം സൃഷ്ടിച്ചു.

മകളുടെ കണ്ണുകളിലെ തിളക്കം അയാളെ ഉത്സാഹവാനാക്കുകയായിരുന്നു. ജോജി തന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്കി്.

മകള്‍ അയാളുടെ സ്വപ്നങ്ങള്‍ക്ക് നിറങ്ങളും തൊങ്ങലുകളും ചാര്ത്തുന്നതായി അയാളറിഞ്ഞു.

ഒരിക്കല്‍ നഷ്ടപെട്ടുപോയ സ്വപ്നങ്ങളുടെയും കരിഞ്ഞ മോഹങ്ങളുടെയും ലോകത്തുനിന്നും വീണ്ടും ജീവിതത്തിന്‍റെ ഊഷ്മളമായ ചുറ്റുപാടുകളിലേക്ക് നടന്നടുക്കുകയാണ് താന്‍ എന്നയാള്‍ക്ക് ‌ തോന്നി.

തനുജയുടെ കണ്ണുകളില്‍ അപ്പച്ഛന്‍ പുതുതായി വാങ്ങികൊടുത്ത കളര്‍ പെന്സിടലിന്‍റെയും അതുപയോഗിച്ച് അവള്‍ വരയ്ക്കാന്‍ പോകുന്ന ചിത്രങ്ങലെക്കുറിച്ചുമുള്ള ആഹ്ലാദ തിരകളായിരുന്നു.

ഇന്ന് മുഴുവന്‍ ഇനി അതുമായി പശുവിനെപ്പോലെ ഇരിക്കുന്ന ആനയെ വരയ്ക്കുകയും ‘ഇതെന്താണെന്ന് പറയാമോ അപ്പച്ഛാ’ എന്ന ചോദ്യം തന്നെ കുരുക്കുകയും ചെയ്യുമല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ അറിയാതെ ചിരിച്ചു.

‘എന്തിനാ അപ്പച്ഛാ ചിരിക്കണെ’ എന്ന ചോദ്യം കേട്ട് അവളുടെ നുണക്കുഴി കവിളില്‍ തലോടിക്കൊണ്ട് അയാലവളോട് ചോദിച്ചു

‘മോള്‍ ഇന്നെന്തു പടമാ വരയ്ക്കാന്‍ പോകുന്നത്’

കുറച്ചു ദിവസങ്ങള്ക്ക് മുന്‍പ്‌ ഒരു ജീവിയുടെ വാല്‍ മാത്രം പുറത്തേയ്ക്ക് കാണപ്പെടുന്ന രീതിയില്‍ ഉള്ള ഒരു ചിത്രം വരച്ചതിനു ശേഷം ‘ഇതെന്താണെന്നറിയാമോ അപ്പച്ചാ’ എന്നും പറഞ്ഞു അതയാളെ കാണിച്ചതും മറ്റും അയാള്‍ ഓര്‍ക്കുകയായിരുന്നു.

ശരീരം മുഴുവന്‍ മറ്റേതോ ഭാഗങ്ങളാല്‍ മൂടപ്പെട്ട ആ ജീവി എതാണെന്നറിയാതെ തോല്‍വി സമ്മതിച്ച് മകളുടെ മുന്നില്‍ കീഴടങ്ങിയപ്പോള്‍ ആണ് വാഴക്കുലയുടെ കുടപ്പനുള്ളിലെ പൂക്കളില്‍ നിന്നും തേന്‍ നുകരാന്‍ വന്ന ഒരു അണ്ണാരക്കണ്ണന്‍റെ ചിത്രമാണതെന്ന് അവള്‍ പറഞ്ഞത്‌..

തന്‍റെ അഭിപ്രായത്തിനും മാര്‍ക്കിനും വേണ്ടി വികാരങ്ങള്‍ മിന്നിമറയുന്ന, ആശങ്കകള്‍ നിഴലിച്ച, വിടര്‍ന്ന കണ്ണുകളുമായി നിന്നിരുന്ന മകളെ ആശ്ലേഷിച്ചഭിനന്ദിച്ചപ്പോള്‍ സന്തോഷത്താല്‍ തുടുത്തു വിടര്‍ന്ന ആ കുഞ്ഞുമുഖം മനസ്സില്‍ സന്തോഷം തരുന്നതയാള്‍ അറിഞ്ഞു.

അവള്‍ നല്‍കിയ ഉമ്മകള്‍ തന്‍റെ മനസ്സിനെ തണുപ്പിക്കുന്നതും..

‘അത് പറയൂല അപ്പച്ചന്‍ തനിയെ കണ്ടുപിടിച്ചാല്‍ മതി. അപ്പച്ഛാ ഞാന്‍ പോയി ഇരുന്നു പടം വരച്ചിട്ട് വരാം കേട്ടോ’ എന്നും പറഞ്ഞുകൊണ്ടവള്‍ പുസ്തകങ്ങളും മറ്റും എടുത്ത്‌ അകത്തെ മുറിയിലേയ്ക്ക് പോയപ്പോള്‍ നിശബ്ദതയില്‍ ഏകനായ അയാള്‍ സെറ്റിയിലേയ്ക്ക് തല ചേര്‍ത്ത്‌ ‌ വച്ചുകിടന്നു.

കണ്ണുകള്‍ ഭിത്തിയിലെ ഫ്രെയിം ചെയ്തു വച്ച ചിത്രത്തിലേയ്ക്ക് പാഞ്ഞുകയറി. അവിടെ ഇരുന്നുകൊണ്ട് അപ്പച്ചന്‍റെയും മകളുടെയും വികൃതികള്‍ ആസ്വദിച്ചു ചിരിക്കുന്ന ആ മുഖം അയാള്‍ കണ്ടു.

ആ കണ്ണുകളില്‍ ഇപ്പോഴും അലയടിക്കുന്ന ആശങ്കകള്‍ ഉണ്ടായിരുന്നു.

അവളോട്‌ പലതും ചോദിക്കണം എന്നുണ്ടായിരുന്നുവെങ്കിലും ശബ്ധിയ്ക്കുവാന്‍ കഴിയാതെ അയാള്‍ തളര്‍ന്ന ശരീരവും മരവിച്ച മനസ്സുമായി സെറ്റിയിലേക്ക് ചാഞ്ഞു.

ഓര്‍മ്മകള്‍ ഭൂതകാലത്തിലേക്ക് തന്നെ വലിച്ചുകൊണ്ട് പോകുന്നത് വേദനയോടെ അയാള്‍ അറിഞ്ഞു.

സ്കൂളില്‍ പോകാതിരിക്കാന്‍ വേണ്ടി കരയുന്ന കുട്ടിയെ അമ്മ പിടിച്ചു വലിച്ചു സ്കൂള്‍ ബസ്സിലേക്ക് കയറ്റുന്നതുപോലെ, ഓര്‍മ്മയുടെ പുസ്തകത്താളുകള്‍ തന്‍റെ മുന്നില്‍ തുറന്നിരുന്നില്ലെങ്കില്‍ എന്നാശിച്ചു കൊണ്ട് പുറകിലേക്ക് മറിയുന്ന നീറുന്ന ഓര്‍മ്മതാളുകളെ മടക്കിയയക്കുവാനാവാതെ വീര്‍പ്പ് മുട്ടിയപ്പോള്‍ അവളുടെ ഓര്‍മ്മകള്‍ മനസ്സിലെ മുറിവുകളെ കൊത്തി വലിക്കുകയായിരുന്നു.

അവളോട്‌ വിവാഹം കഴിച്ചു കൊള്ളട്ടെ എന്ന് തുറന്നു ചോദിച്ചപ്പോള്‍ ആശങ്കകളോടെ അകന്നു മാറിയതും,

ഒരുപാട് നാളുകള്‍ തന്നെ ഉറക്കാതെ കിടത്തിയിരുന്ന രാത്രികളിലും മനസ്സ് വേദനയില്‍ നിന്നും നിരാശയില്‍ നിന്നുമൊക്കെ പ്രതീക്ഷകള്‍ക്ക് വഴിമാറിയിരുന്നത് അവളുടെ മുഖം മാത്രമായിരുന്നു.

പ്രതീക്ഷകള്‍ സഫല്യങ്ങള്‍ക്ക് വഴിമാറിയപ്പോള്‍, കഴുത്തില്‍ തന്നാല്‍ ചാര്‍ത്തപെട്ട മിന്നില്‍ അയാളുടേത് മാത്രമായ ഏകാന്ത ജീവിതത്തിലേക്ക്‌ കടന്നു വന്ന സ്നേഹവാല്സല്യങ്ങളുടെ പൂന്തോട്ടമായിരുന്നു അവള്‍...

പക്ഷെ ക്രൂരമായി പുറകില്‍ നിന്നും ആഞ്ഞടിച്ച വിധിയുടെ തീ നാളങ്ങളാല്‍ തളര്‍ത്തപെട്ട, ശേഷിയില്ലതാക്കിയ അയാളുടെ മനസ്സില്‍ പ്രതീക്ഷയുടെ ശകലങ്ങള്‍ എങ്ങോ പോയി മറഞ്ഞിരിക്കുന്നു.

നിനച്ചിരിക്കാതെ തന്‍റെ ജീവിതത്തിലേക്ക്‌ കടന്നു വന്നവള്‍, തികച്ചും അപ്രതീക്ഷിതമായ ഒരു ബന്ധമായിരുന്നു അത്.

സന്തോഷങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ലാതെ ജീവിതം സുഖകരമായിരുന്നപ്പോള്‍, തനിക്ക്‌ അവകാശപെടാന്‍, തന്നെ സ്വന്തമാക്കാന്‍ തനിക്കുവേണ്ടി മാത്രം ജീവിക്കുവാന്‍ അവളുണ്ടെന്ന സന്തോഷമാണ് അപ്രതീക്ഷിതമായി അവളെ അയാളില്‍ നിന്നകറ്റിയപ്പോള്‍ നഷ്ടമായത്‌..

ഒരിക്കല്‍ പുറത്ത്‌ കോരിച്ചൊരിയുന്ന മഴയുടെ ആഘോഷത്തില്‍ പങ്കുചേര്ന്ന് , ആടിതിമിര്ത്ത് ‌ അണച്ചു൦, കിതച്ചും തളര്ന്ന് ‍ കിതച്ചുകൊണ്ട് തന്റെക ഹൃദയമിടിപ്പിന് കാതോര്ത്ത് ‌ നെഞ്ചില്‍ തലചായ്ച്ച് കിടക്കുന്ന അവളുടെ മുടിയിണകളെ തഴുകുമ്പോള്‍, മഴയുടെ ആരവങ്ങള്‍ കേള്ക്കാ മായിരുന്നു.

ചില്ല് ജാലകത്തിലൂടെ ഒലിച്ചിറങ്ങുന്ന മഴമുത്തുകളെ നോക്കി കിടക്കുമ്പോള്‍ അവള്‍ ചോദിച്ചു

‘ഇച്ചായന് എന്നെ എത്രമാത്രം ഇഷ്ടമുണ്ട്’

മറുപടി ആവശ്യമില്ലാത്തതും, എന്നാല്‍ പ്രകടനം ആവശ്യമായതുമായ ഒരു ചോദ്യം...

എത്രയൊക്കെ വിദ്യാസമ്പന്നര്‍ ആണെന്ന് പറഞ്ഞാലും ഉള്ളിന്റെത ഉള്ളില്‍ സ്നേഹിക്കപ്പെടുവാനും, ലാളിക്കപ്പെടുവാനും കൊതിക്കുന്ന മനസ്സില്ലാത്തവര്‍ ആരാണുള്ളത്?

മറുപടി മുത്തങ്ങളായി അവളുടെ നെറുകയില്‍ നിറഞ്ഞപ്പോള്‍, താനാശിച്ച ഉത്തരം ലഭിച്ച സംതൃപ്തിയില്‍ തന്നോട് ചേര്ന്ന് കിടന്നുറങ്ങി തന്നെ നിദ്രയിലെയ്ക്ക് കൊണ്ടുപോയവള്‍ .....

നിറഞ്ഞ വയറുമായി തന്റെവ ചുമലില്‍ പിടിച്ച് നടന്നപ്പോള്‍ അവള്‍ പറഞ്ഞു;

‘ഇച്ചായാ എനിക്ക് പേടിയാവുന്നു. പ്രസവത്തില്‍ ഞാന്‍ മരിച്ചുപോയാലോ?’

മനസ്സിനെ ആശങ്കകളുടെ തുരുത്തില്‍ പ്രവാസത്തിനു വിടുന്ന ഒരു ചോദ്യമായിരുന്നു അത്...

അവളെ ചേര്ത്ത് ‌ പിടിച്ചു തന്നിലേക്ക് കൂടുതല്‍ അടുപ്പിച്ചുകൊണ്ട് തന്നിലുണ്ടായ ആശങ്കകളെ ഉറക്കുവാന്‍ ശ്രമിച്ചപ്പോള്‍ താന്‍ വീണ്ടും ഒരു കുട്ടി ആയതുപോലെ തോന്നി...

കുട്ടികാലത്ത് ചോര്ന്നൊരലിക്കുന്ന വീടിനുള്ളില്‍ ഇടിവെട്ടി മഴപ്പെയ്യുമ്പോള്‍ അടുത്തിരുന്നു കരയുന്ന അനിയനെ ചേര്ത്തു പിടിച്ച് സ്വയം ധൈര്യമില്ലാതെ അവനു ധൈര്യം നല്കിുയ എട്ട് വയസ്സുകാരന്‍ മനസ്സിലൂടെ നടന്നുപോയി...

അനിയന്റെ് കയ്യില്‍ പിടിച്ചു നാട്ടുവഴികളിലൂടെ നടന്നകലുന്ന എട്ട് വയ്യസ്സുകാരന്‍......

ഒടുവില്‍ ഭയങ്ങളെ യാഥാര്ത്യ്ങ്ങള്ക്ക് നിഷ്ക്കരുണം വിട്ടുകൊടുത്തുകൊണ്ട് മരണത്തിന്റെന തേരില്‍ അവള്‍ പറന്നകന്നപ്പോള്‍ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീരിന്റെല പൊള്ളുന്ന ചൂടില്‍ അയാള്‍ അറിഞ്ഞു.

നഷ്ടങ്ങളുടെ ഈ സെമിത്തേരിയില്‍ ജീവനുള്ള അവളുടെയും തന്റെ യും ജീവന്‍ തുടിക്കുന്ന ഒരു കുഞ്ഞു ശരീരം, അതെ അതവളായിരുന്നു...

തനുജ. തന്‍റെ മകള്‍. തനിക്ക്‌ സ്നേഹിക്കുവാനും, സ്നേഹിക്കപ്പെടുവാനും ഈ ലോകത്ത്‌ ആകെയുള്ള ഒരേയൊരു കൈമുതല്‍...

പാതിവഴിപോലുമാവാതെ വിധിക്ക് കീഴടങ്ങി പോകും മുമ്പ് നീന അയാള്‍ക്ക് നല്‍കിയ മുത്ത്‌.

മകളുടെ ചായകൂട്ടുകള്‍ നിറഞ്ഞ മൃദുലമായ വിരലുകള്‍ മുഖത്തെ കണ്ണുനീര്‍ തുടച്ചുമാറ്റിയപ്പോഴാണ് അയാള്‍ ഓര്‍മ്മളില്‍ നിന്നും ഉണര്‍ന്നത്. വിതുമ്പുന്ന ചുണ്ടുകളോടെ മകള്‍ ചോദിച്ചു

‘അപ്പച്ചനെന്തിനാ കരയുന്നേ?’

മറുപടികള്‍ നിശബ്ദതയുടെ വാസസ്ഥലമായപ്പോള്‍ അവള്‍ അമ്മയുടെ മുഖത്തേക്ക്‌ നോക്കി തിരിച്ച് അയാളിലേക്കും.

താന്‍ വരച്ച ഏറ്റവും പുതിയ ചിത്രം അവള്‍ തനിക്ക്‌ കാണിച്ചു തന്നു. വിടര്‍ന്ന കണ്ണുകളോടെ, ആകാഷയില്‍ തുടുത്ത കവിളുകളോടെ..

ആ ചിത്രം.. അതെ അത് തന്നെ കിടപ്പുമുറിയിലെ മേശമേല്‍ വച്ചിരുന്ന അയാളുടെ വിവാഹ ദിനത്തില്‍ എടുത്ത ചിത്രം.

‘അമ്മച്ചിയുടെ മുഖം മുഴുവനായിട്ട് വരയ്ക്കാഞ്ഞതെന്തേ?’

കുറച്ചു നേരത്തെ നിശബ്ദതയ്ക്ക്‌ ശേഷം തല കുമ്പിട്ട് വിതുമ്പികൊണ്ട് അവള്‍ പറഞ്ഞു.

‘അതിനു അമ്മച്ചിയെ മോള് കണ്ടിട്ടില്ലല്ലോ അപ്പച്ചാ. പോട്ടം ഒന്നും ശരിയല്ല എനിച്ചു നേരിട്ട് കാണണം. എപ്പയാ അപ്പച്ചാ അമ്മച്ചി വരുന്നത്. മോളെ കാണാന്‍ ഇനിം അമ്മച്ചി എന്താ വരാത്തെ?’

കണ്ണുകളില്‍ നിറഞ്ഞ അശ്രുകണങ്ങള്‍ മകളെ അവ്യക്തമാക്കിയപ്പോഴും അവളെ നെഞ്ചോടടക്കി പിടിച്ചു

‘അമ്മച്ചി വരും മോളെ’ എന്ന് മാത്രം പറയുവാന്‍ മാത്രമാണ് അയാള്‍ക്ക് കഴിഞ്ഞത്.

അപ്പോഴും മാലയിട്ട ആ ചിത്രത്തിലിരുന്ന് അവള്‍ അവരെ ആശങ്കകളോടെ നോക്കുന്നുണ്ടായിരുന്നു.......

Tuesday, December 4, 2012

സെലെബ്രേഷന്‍ ദുരന്തം

തൃശ്ശൂര്‍ റൗണ്ടില്‍ ഉള്ള ഒരു ബാറില്‍ മാന്യനായി ഇരുന്നു വെള്ളമടിക്കുന്ന ഒരു ചെറുപ്പക്കാരനും കൂട്ടുകാരനും..

മുന്നില്‍ സെലെബ്രേഷന്‍ വിത്ത്‌ മാങ്ങാ അച്ചാര്‍ ആന്‍ഡ്‌ എഗ്ഗ് ആന്‍ഡ്‌ പീസ്‌ ഇരുന്നു ആ ചെറുപ്പക്കാരെ നോക്കി ചിരിക്കുന്നു...
മൂന്നാം റൗണ്ട് വെടി പൊട്ടികഴിഞ്ഞു സിഗരറ്റ് വലിക്കാനുള്ള ഇടവേള...

സിഗരറ്റിനു തീ കൊളുത്തി ഏതാനും സെക്കണ്ടുകള്‍ക്കുള്ളില്‍ പിറകില്‍ നിന്നും ഒരു അശരീരി

"ഭായ് തീപ്പെട്ടി ഇണ്ടാ?"
പോക്കെറ്റില്‍ കിടന്ന ദുഫായ് ലൈറ്റര്‍ എടുത്തു കൊടുത്ത് നാല് പുകയും വിട്ട് ഒരു കവിള്‍ സെലെബ്രേഷന്‍ നീറ്റായി വലിച്ച് സുഖിച്ചു ഇരുന്ന ചെറുപ്പക്കാരന്‍റെ നേര്‍ക്ക് ഒരു മുഖം നീണ്ട് വന്നു...

"എടാ മൈരേ, കാശ് ചിലവാക്കി നിന്നെ പഠിപ്പിക്കാന്‍ വിട്ടിട്ട് നീ രാവിലെ ബാറില്‍ ഇരുന്നു വെള്ളമടിക്കുന്നോ"

ചെകിടടച്ച് ഒരടി പ്രതീക്ഷിച്ച ചെറുപ്പക്കാരന്‍ പ്രത്യാശയോടെ കൂട്ടുകാരനെ നോക്കി...
ഇരുളില്‍ മറഞ്ഞ അവനെ മനസ്സാ ശപിച്ച് അപ്പന്‍റെ മുഖത്ത് നോക്കി മനസ്സില്‍ ഇങ്ങനെ പറഞ്ഞു അവന്‍.....

"തല്ല്ണ്ടേ തല്ല്..."
"തല്ലും കാത്തിരിക്കാന്‍ വയ്യ"

ഒടുവില്‍ കുടിച്ചു ഓവറായ ചെറുപ്പക്കാരനും അപ്പനും ഒരുമിച്ചു തോളില്‍ കയ്യിട്ട്കൊണ്ട് വീട്ടില്‍ വന്നു കേറുന്നു.
പിന്നീടങ്ങോട്ട് സ്ഥിരമായി മദ്യപാനം ഒരുമിച്ചാകുന്നു, എല്ലാം ശുഭം...

പക്ഷേ, അതീപിന്നെ അപ്പന്‍ കൊണ്ടുവരുന്ന ലൈറ്റര്‍ അവന്‍ അടിച്ചുമാറ്റാറുമില്ല, ഒരുത്തനുമിട്ട് കൊടുക്കാറുമില്ല...

ആ പിന്നെ അപ്പനുള്ളപ്പോള്‍ ഫ്രണ്ട്സ്‌മായി വെള്ളമടിക്കാന്‍ പോകാറുമില്ല...

അപ്പന്‍റെയും കൂട്ടുകാരുടെം കൂടെ വെള്ളമടിച്ചാല്‍ പെട്ടെന്ന് വിസകിട്ടി മേലോട്ട് പോകേണ്ടി വരുമെന്നറിയാവുനതിനാലായിരിക്കും അവന്‍ അന്നങ്ങനെ ചെയ്യാതിരുന്നത്!!!

Tuesday, November 20, 2012

അയാളും ഞാനും തമ്മില്‍



രണ്ടായിരത്തി എട്ട് മെയ്മാസം.

തീയതി ഓര്‍മ്മയില്ലാത്ത ഒരു ഞായറാഴ്ച്ച....!


ഞങ്ങളുടെ അവിടെയുള്ള പിള്ളേര്‍ സെറ്റ് മുഴുവന്‍ കല്യാണം, വീട് താമസം, സിനിമ കാണല്‍ എന്ന ആഗോളപ്രവര്‍ത്തനങ്ങളുമായി വാരാന്ത്യത്തെ ആഘോഷിക്കുമ്പോള്‍ ഞാന്‍ മാത്രം തൃശൂര്‍ വടക്കേ സ്റ്റാന്‍റിലെ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക് ബില്‍ഡിങ്ങില്‍ തന്നെ ഉള്ള NIFE ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആയിരുന്നു.....

ഞാന്‍ മാത്രമല്ല ഹതഭാഗ്യരായ കുറച്ച് പയ്യന്‍സും ഉണ്ട് കൂടെ...
ഇടയ്ക്ക് ചായകുടിക്കാന്‍ താഴേക്ക്‌ വന്നപ്പോള്‍ ബാങ്ക് സെക്യുരിറ്റി അണ്ണനുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ മെലിഞ്ഞുണങ്ങിയ ഒരു രൂപം ഞങ്ങളുടെ അടുത്തേക്ക്‌ വന്നു...

വന്നപാടെ "കുടിക്കതുക്ക് കൊഞ്ചം തണ്ണി കൊടുക്കുമാ??"
അണ്ണന്‍ എന്നെ നോക്കി, ഞാന്‍ അയാളെയും...

കൊണ്ടുവന്ന ഒരു കുപ്പി വെള്ളം മുഴുവന്‍ ഒറ്റയടിക്ക്‌ കുടിച്ച് ഇനിയും ഉണ്ടാകുമോ എന്ന രീതിയില്‍ ഞങ്ങളെ നോക്കിയ ആ മനുഷ്യനെ കണ്ടപ്പോള്‍ എന്തോ എനിക്ക് സങ്കടം തോന്നിപ്പോയി...

വിശദവിവരങ്ങള്‍ അറിഞ്ഞപ്പോള്‍ കണ്ണ്‍ നിറഞ്ഞുപോയി...

അയാള്‍ക്ക് പറയുവാനുണ്ടായിരുന്നത് ഒരു വലിയ കഥ ആയിരുന്നു...
സ്വന്തം അനന്തരവന്‍ അറുപതിനോടടുത്ത അമ്മാവനെ ചതിച്ച കഥ...

മകളുടെ വിവാഹത്തിനായി വീടും പുരയിടവും വിറ്റ് വാങ്ങിയ കാശ് കടയില്‍ സാധനം വാങ്ങി ഒരു ആഴ്ചയ്ക്കകം തിരിച്ചു തരാം എന്ന് പറഞ്ഞ് ഏറണാകുളത്തെ സ്വന്തം കടയിലേക്ക് വന്നതാണ് അനന്തരവന്‍....'.

മാസങ്ങളായി കാണാതിരുന്ന അനന്തരവനെ ഫോണില്‍ വിളിച്ചപ്പോള്‍ അമ്മാവനോട് എറണാകുളത്തു വരുവാനും, കടയില്‍ തിരക്കായതിനാലാണ് വരാതിരുന്നതെന്നും പറഞ്ഞ് വരുത്തിയതാണ് ഇയാളെ എറണാകുളത്തെ കടയിലേക്ക്......

ഏറണാകുളത്ത് എത്തും വരെ അനന്തരവന്‍റെ മൊബൈല്‍ ആക്ടിവ് ആയിരുന്നു. ഇവിടെ എത്തിയപ്പോള്‍ മൊബൈല്‍ ഓഫ്‌ ആയി...

അഡ്രസ്സ് ഇല്ലാത്തതിനാല്‍ എവിടെച്ചെന്ന് അന്വേഷിക്കുവാന്‍?

ഒടുവില്‍ തിരിച്ച് വരുവാന്‍ പോലും കാശില്ലാതെ അയാള്‍ കയ്യിലുള്ള കാശിന് എവിടെ വരെയോ ബസില്‍ വന്നിറങ്ങി.

പിന്നീട് നടക്കുകയായിരുന്നു ഏക വഴി...

പാതിരാത്രിയില്‍ വഴിയിലെങ്ങോ വച്ച് മൂത്രമൊഴിച്ചതിന് ആരോ ആ പാവം മനുഷ്യനെ തല്ലിച്ചതച്ചു.
സദാചാരത്തിന്‍റെ പോലീസുകാര്‍ അന്നും നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍.'.

ഒരു സാധാരണ മനുഷ്യന്‍, ദിനവും വഞ്ചിക്കപെടുന്ന ആയിരക്കണക്കിനാളുകളില്‍ ഒരാള്‍....'...
അങ്ങനെ ചിന്തിക്കുമ്പോഴും അയാളെ കണ്മുന്നില്‍ കാണുമ്പോള്‍, അങ്ങനെ അത്ര പെട്ടെന്നൊന്നും അലിയുന്ന മനസ്സല്ലായിരുന്നിട്ടും എന്‍റെ മനസ്സ്‌ നല്ലവണ്ണം നൊന്തു...

അണ്ണന്‍ തന്‍റെ കയ്യില്‍ നിന്നും ഒരമ്പത് രൂപാ അയാളുടെ കൈകളിലേക്ക്‌ വച്ച് കൊടുത്തപ്പോള്‍, എങ്ങലടിച്ച് കരഞ്ഞ അയാളുടെ മുഖം എനിക്കൊരിക്കലും മറക്കാനാവില്ലായിരുന്നു.

അയാളെ വിളിച്ചുകൊണ്ടുപോയി വയറുനിറയെ ഭക്ഷണവും വാങ്ങികൊടുത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് വണ്ടി കയറ്റി വിടുമ്പോള്‍ എനിക്കയാള്‍ സ്വന്തം വീട്ടില്‍ എപ്പോള്‍ എത്തും, എന്തൊക്കെ പ്രതിസന്ധികളെ ആയിരിക്കും അയാള്‍ക്കിനിയും തരണം ചെയ്യാന്‍ ഉള്ളത് എന്നുമൊക്കെ ആയിരുന്നു ഞാന്‍ മനസ്സില്‍ ആലോചിച്ചുകൊണ്ടിരുന്നത്...!!!

ഒരാളെ സഹായിച്ചതിന് ഇത്രയധികം കഷ്ടപാടുകള്‍ അനുഭവിച്ച ഒരു പിതാവിനെയും, അയാള്‍ വരുന്നതും കാത്തിരിക്കുന്ന ഭാര്യയേയും രണ്ടു പെണ്‍കുട്ടികളെയും ഇടയ്ക്കെങ്കിലും ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല...

Monday, October 15, 2012

ഒരു സസ്പെന്‍ഷന്‍ കാലത്തിന്‍റെ ഓര്‍മ്മക്കുറിപ്പ്‌*


സസ്പെന്‍ഷന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള് വിചാരിക്കുന്ന പോലെ ഗവണ്‍മെന്‍റ് സര്‍വിസില്‍ നിന്നും സസ്പെന്‍ഡ്‌ ചെയ്തതൊന്നുമല്ല.

ഒരു നല്ലകാമുകന്‍റെ കര്‍മ്മം,
അല്ലെങ്കില്‍ ഒരു കാമുകധര്‍മ്മം അതാണ്‌ ഞാന്‍ ചെയ്തത്.
അതിനാണവര്‍ എന്നെ സസ്പെന്‍ഡ്‌ ചെയ്തത്.

പ്ലസ്‌ ടു പഠിച്ചിറങ്ങി വെറുതെ വായും നോക്കി കൊടകര, കോടാലി, വെള്ളികുളങ്ങര, വഴിയമ്പലം കൊളത്തൂര്‍ ചാലക്കുടി തുടങ്ങിയ പ്രദേശങ്ങളില്‍ നടന്നിരുന്ന കാലത്ത് തോന്നിപ്പോയ ഒരു പിഴവ്!!!

രാഷ്ട്രതന്ത്രത്തില്‍ ബിരുദം നേടി, എല്‍ എല്‍ ബിക്കോ, ജേര്‍ണലിസമോ മറ്റോ പഠിക്കുവാനും, ജോലി ആ മേഖലകളില്‍ ചെയ്യുവാനും തോന്നിയതിന്‍പ്രകാരം പറ്റിപ്പോയ ഒരു തെറ്റ്..

പനമ്പിള്ളി സര്‍ക്കാര്‍ സ്മാരക കോളേജില്‍ രാഷ്ട്രതന്ത്രത്തില്‍ ബിരുദം പഠിക്കാന്‍ പോകേണ്ടി വന്നു ഈ ഹതഭാഗ്യന്.

പഠനം തുടങ്ങി. വെള്ളമടി, സിനിമാ കാണല്‍, ക്ലാസ്‌ കട്ട് ചെയ്ത് എവിടേലും കിടന്നുറങ്ങി വൈകുന്നേരം വീട്ടില്‍ പോകുക തുടങ്ങിയ മേഖലകളില്‍ ഞാന്‍ പ്രാവീണ്യം നേടിത്തുടങ്ങിയെന്നു വീട്ടില്‍ നിന്നും കോളേജ്‌ ഡിപാര്‍ട്ട്‌മെന്‍റില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയ ഒരു കാലം!!!

മര്യാദയ്ക്ക് മാന്യനായി!!! നടന്ന ഞാന്‍ അറിയാതെ ഒരു പ്രണയത്തില്‍ പോയി ചാടി...

ആദ്യം അവള്‍ മൈന്‍ഡ്‌ ചെയ്തില്ല.
പിന്നെ അവള്‍ പ്രതികരിക്കാന്‍ തുടങ്ങി വിപരീതമായി.
ഞാന്‍ എന്തേലും ചോദിച്ചാല്‍ "പോടാ" എന്നല്ലാതെ അവള്‍ വേറെ ഒന്നും പറയില്ല...

പിന്നൊരിക്കല്‍ അറിഞ്ഞു അവള്‍ടെ അച്ഛന്‍ അയല്‍ക്കാരനെ വെട്ടി ജയിലില്‍ പോയ ബഹുമാന്യന്‍ ആണെന്ന്....

അതും അയല്‍വക്കത്തെ ഒരു ചെറുക്കന്‍ അവളെ നോക്കി എന്തോ പറഞ്ഞതിനാണത്രേ അയാള്‍ വെട്ടിയത്..

പിന്നീടെനിക്കൊന്നും പറയാനും പ്രവൃത്തിക്കാനും ഉണ്ടായിരുന്നില്ല.

ഒരു തടിമാടന്‍ എന്‍റെ കഴുത്തില്‍ വടിവാള്‍ കൊണ്ട് വെട്ടുന്നത് സ്വപ്നം കണ്ടു ഞെട്ടി, ഞെട്ടി ഒച്ചവച്ചു ആളെകൂട്ടിയ എത്രയോ രാത്രികള്‍...., എത്രയോ പുലര്‍ച്ചകള്‍!!!!`!!!

കൂടെയുള്ള സ്നേഹിതന്മാര്‍!!! പറയുന്ന എല്ലാ കഥകളും കേട്ട് മനുഷ്യന്‍റെ നല്ല ജീവന്‍ മോളിലേക്ക് പോകാന്‍ വിസയും സ്റ്റാമ്പ് ചെയ്ത് ടിക്കെറ്റും എടുത്ത് റെഡി ആയിരുന്നു.

ഗള്‍ഫില്‍ പോകാന്‍ ഫ്ലൈറ്റ് കാത്തിരിക്കുന്ന മലയാളിയെപ്പോലെ!!!

അങ്ങനെയിരിക്കേ കോളേജ് ഡേ യുടെ അന്ന് അവള്‍ ഒരു ചെറുപുഞ്ചിരി എനിക്ക് സമ്മാനിച്ചതോടുകൂടി എന്‍റെ സകല സമാധാനവും പോയി...

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.
അവള്‍ നാണത്താല്‍ തലകുനിച്ച്‌, കാല്‍വിരല്‍കൊണ്ട് കളം വരച്ച്, കോളേജിലെ ലവേര്‍സ് മാവിന്‍റെ ചുവട്ടില്‍ നിന്നുകൊണ്ട് എന്നോട് "ഐ ലവ് യു" എന്ന് പറഞ്ഞതോടെ എന്‍റെ ജീവിതം നിറയെ രക്തത്തില്‍ കുളിച്ച ഞാന്‍ മാത്രമായിരുന്നു, എന്‍റെ സ്വപ്നങ്ങളില്‍...

എപ്പോഴോ ഞാനും പ്രണയത്തിലേക്ക് തിരിച്ചു വന്നപ്പോള്‍ അവള്‍ക്കൊരു സ്പീഡ് പോരായ്മ.!

പണ്ട് കള്ള്കുടിക്കാനോ, ഒരു സിഗരറ്റ് വലിക്കാനോ എന്നെ വിടാത്ത അവള്‍, വല്ലപ്പോഴും ഒരു സിനിമയ്ക്ക് പോകാന്‍ എന്നെ വിടാത്ത അവള്‍ ഇപ്പോള്‍ തീരെ ഉഷാറില്ലാതെയായപ്പോള്‍ ഞാന്‍ വിഷമിച്ചു.

പിന്നെ ഒരു ദിവസം ഞാന്‍ കോളേജ് ഗാര്‍ഡനില്‍കൂടി നടക്കുമ്പോള്‍., തെറ്റിദ്ധരിച്ചിട്ടു യാതൊരു കാര്യവുമില്ല. സംഭവം ക്ലാസില്‍ കഴിഞ്ഞ മൂന്നുമാസമായിട്ട് ക്ലാസില്‍ കയറാത്തതിനാല്‍ പാഠങ്ങളില്‍ ഒന്നും ഒരു ടച്ച്‌ ഇല്ലാത്തതുകൊണ്ടാ ഞാന്‍ ക്ലാസില്‍ കേറാതിരുന്നത്!!!

അല്ലാതെ ക്ലാസ് കട്ട് ചെയ്തതൊന്നുമല്ല. അയ്യേ....!

അന്നായിരുന്നു ഞാന്‍ അതുകണ്ടത്. എന്‍റെ ഗാമുകിയുടെ കൂടെ വേറെ ഒരു കാട്ടുപന്നിക്ക് മീശവച്ച പോലൊരുവന്‍!!!`!!!

ഞാന്‍ ചാടിവീണു....

"ആരെടാ നീ" അവന്‍ ഒന്നും മിണ്ടുന്നില്ല.
"ആരെടി നായിന്‍റെ മോളെ ഈ പന്നി?"

അവള്‍: "എ... എന്‍റെ കസിന്‍ ആണ്"
പിന്നെ അടിയുടെ പൂരമായിരുന്നു!!!

എന്‍റെ പറന്നുള്ള പരാക്രമത്തില്‍ അടിപതറിയ അവന്‍ മതില് ചാടി അവന്‍റെ കറുത്ത പള്‍സറില്‍ കയറി പോയികളഞ്ഞു.
പിന്നെ ഞാന്‍ ആക്രമിച്ചത് അവളെ ആയിരുന്നു...

അവളുടെ കരച്ചില്‍ കേട്ട് കോളേജിലെ സകല ജനങ്ങളും വന്നു. പ്രശ്നം പ്രിന്‍സിയുടെ മുന്നില്‍ എത്തി...

എനിക്ക് ശിക്ഷ വിധിച്ചു. അതെന്നും അങ്ങനെ ആണല്ലോ?

സ്ത്രീകള്‍ക്ക് എവിടെയും മുന്‍ഗണനയാണല്ലോ.
അവര്‍ക്ക് കേസുകളില്‍ ഇളവും...
ആണുങ്ങള്‍ക്ക് എന്നും ശിക്ഷ ആയിരിക്കും....


അങ്ങനെ കോളേജതികൃതര്‍ എന്നെ കോളജില്‍ നിന്നും രണ്ടാഴ്ചയ്ക്ക് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു...

വിശന്നിരിക്കുന്നവന് ബിരിയാണികിട്ടിയപോലെ ആ രണ്ടാഴ്ച കൂടാതെ ഒരു മാസത്തേക്ക് സ്വയം എന്‍റെ സസ്പെന്‍ഷന്‍ നീട്ടി..

കള്ളുഷാപ്പില്‍ കിടന്നുറങ്ങി, അവളുമായി പ്രേമത്തിലായതിന് ശേഷം കാണാത്ത പടങ്ങള്‍ക്ക് പ്രതികാരമെന്നോണം തീയേറ്ററില്‍ തന്നെയിരുന്നു മൂട്ടയെ പ്രോത്സാഹിപ്പിച്ചു...

കോളേജിനുമുന്നിലെ കോണ്ക്രീറ്റ് പൈപ്പ്കള്‍ക്ക് മേലെ കിടന്നുറങ്ങി..
അങ്ങനെയങ്ങനെ എത്രയോ ആഘോഷങ്ങള്‍..
എന്നാലും ഒന്നോര്‍ക്കണം...

കോളേജ് ഗാര്‍ഡ]നില്‍ വച്ച് സ്വന്തം കസിന്‍ ബ്രദറിനെ ചുംബിച്ച (അതും ഫ്രഞ്ച് കിസ്സ്‌))`) അവളെ ഞാന്‍ അടിച്ചത് തെറ്റാ?? !!!!!!!!!




Thursday, October 11, 2012

ഒരു ഫോണ്‍ ദുരന്തത്തിന്‍റെ ഓര്‍മ്മയില്‍...

കൊല്ലവര്‍ഷം രണ്ടായിരത്തി ഏഴ് മെയ്മാസം.

സംഭവ ബഹുലമായ ആ ദുരന്തം നടക്കുമ്പോള്‍ ഞാന്‍ അന്ന് കേരളത്തിന്‍റെ പച്ചപരവതാനി വിരിച്ച കൊടകര ഗ്രാമത്തില്‍ ആയിരുന്നു....

ഒരു ചെറിയ ചുറ്റികളി...

ഡെയിലി മൂന്നിന് നാലുനേരവും വിളിച്ച് പഞ്ചാര വര്‍ത്തമാനം പറഞ്ഞ് ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഭ്രാന്തുപിടിപ്പിക്കും..
അഞ്ചുമിനിറ്റ് സൈക്കിള്‍ സവാരി ചെയ്യേണ്ട ദൂരമേ ഉള്ളൂ മെയിന്‍ ജങ്ക്ഷനില്‍ നിന്ന് എന്‍റെ വീട്ടിലേക്ക്‌..
നടന്നു പോകുകയാണെങ്കില്‍ ഒരു പതിനഞ്ച് അല്ലെങ്കില്‍ ഇരുപതു മിനിറ്റ്‌`
അത്രയും ദൂരം സൈക്കിളില്‍ കവര്‍ ചെയ്യാന്‍ അന്ന് ഞാന്‍ എടുത്തിരുന്ന സമയം അമ്പത്തിയഞ്ച് മിനിറ്റ്...!!!

അവളുടെ കൊഞ്ചലും കുഴയലും ഒക്കെ ഫോണില്‍ ആസ്വദിച്ച്. ഫോണ്‍ പഴുത്ത്‌ എന്നെ "ഇവന്‍ പണ്ടാരമാടങ്ങട്ടെ" എന്ന് പ്രാകിയിരുന്ന ഒരുകാലം...

പ്രതീക്ഷിക്കാതെ ഒരു ഞായറാഴ്ച വീട്ടുപടിക്കല്‍ ഒരു അതിഥി...
എന്‍റെ അപ്പന്‍.
പുള്ളി ആരെയും അറിയിക്കാതെ അങ്ങ് ദുഫായില്‍ നിന്നും ലീവിന് വന്നു...

ആഘോഷം, ബഹളം വിരുന്നുപോക്ക്‌ വിരുന്നു കാരുടെ വരവ്. എനിക്ക് ജോലിയില്‍ നിന്നും ലീവെടുത്ത് വീട്ടില്‍ ആഘോഷങ്ങളില്‍ പങ്കുചേരുക തുടങ്ങിയവയെല്ലാം തകൃതിയായി നടക്കുന്ന സമയം...

അങ്ങനെ അപ്പനുമായി ഒരു ചെറിയ സവാരി നടത്താന്‍ പ്ലാന്‍ ചെയ്ത് കമ്പനി മാനേജറെ വിളിച്ചു തെലുങ്കു ഉറുദുവില്‍ മിക്സ് ചെയ്ത് നല്ല നാല് തെറിയുടെ അകമ്പടിയോടെ ലീവ് എടുക്കുന്നു.

"ഞാന്‍ ചത്തുപോയാല്‍ തന്‍റെ കമ്പനി പൂട്ടുമോടോ" എന്ന് കടുപ്പത്തില്‍ ഡയലോഗുന്നു...

"ആ ഇതിലും ഭേദം നീയൊക്കെ വല്ല പാണ്ടിലോറിയുടെ അടിയിലും പെട്ട് ചാവുന്നതായിരുന്നു" എന്ന മാനേജറുടെ മറുപടി പതിവുപോലെ മൈനെ മൈനെ എന്നങ്ങേരെ ചിരിച്ചുകൊണ്ട് വിളിച്ചും, പിറ്റേന്ന് അതിരപ്പിള്ളിയില്‍ വല്ല്യ പ്രോജെക്റ്റ്‌ തുടങ്ങുകയാണ് വന്നില്ലെങ്കില്‍ വീട്ടില്‍ വന്നു തല്ലും എന്നുമൊക്കെയുള്ള അങ്ങേരുടെ ഡയലോഗ്കള്‍ പുച്ഛിഛും തള്ളുന്നു.

"ജീവനക്കാരുടെ കൂടെ വായിനോക്കാനും, വെള്ളമാടിക്കാനും അവരുടെ തോളില്‍ കയ്യിടാനും പോയാല്‍ ഇങ്ങനെ ഇരിക്കും"
എന്ന് ആത്മഗതം പറഞ്ഞുകൊണ്ട് മാനേജര്‍ സ്കൂട്ടാവുന്നു.

ഇടയ്ക്ക് അവളെ, ഞാന്‍ കണ്ടിട്ടില്ലാത്ത ആ സുന്ദരിയെന്ന്, ഞാന്‍ കരുതുന്ന അവളെ വീടിനടുത്തുള്ള കലുങ്കിലിരുന്ന് ഫോണില്‍ വിളിച്ച് സൊള്ളുന്നു.
പെട്ടെന്ന് അവളുടെ അമ്മ വന്നു കയറിയ ദൃതിയില്‍ "അമ്മ വന്നു ഞാന്‍ പിന്നെ വിളിക്കാം" എന്ന് മൊഴിഞ്ഞ് അവള്‍ ഫോണ്‍ ഓഫ്‌ ചെയ്യുന്നു...
വിരഹം നിറഞ്ഞ മനസ്സുമായി ഞാന്‍ നില്‍ക്കുന്നു.
പിന്നെ അതിന്‍റെ വിഷമം തീര്‍ക്കാന്‍ കൂട്ടുകാരന്‍റെ വീടിന്‍റെ ടെറസില്‍ പോയി ഒരു ഗോള്‍ഡ്‌ ഫ്ലേക്കിനു നിത്യശാന്തി നല്‍കുന്നു...
തിരിച്ചിറങ്ങി വന്ന് വീട്ടില്‍ കയറി മരിക്കാറായ ഫോണിനു ഇത്തിരി ഗ്ലൂക്കോസ് (ചാര്‍ജ്ജ്‌)`) കൊടുക്കുന്നു.

വീടിന്‍റെ വരാന്തയില്‍ വന്ന് ഹിറ്റ്ലര്‍ സിനിമയില്‍ മുകേഷ്‌ ചെയ്യുന്ന പോലെ മുകളില്‍ കൈ പിടിച്ച് ആടുന്നു,...
പതിവുപോലെ അഴിഞ്ഞുപോകുന്ന ഉടുമുണ്ടിന്‍റെ കൂടെ താഴോട്ടു ചാടുന്നു.
പെട്ടെന്ന് ഒരു ബൈക്കിന്‍റെ ശബ്ദം ക്ലാ ക്ലീ ക്ലൂ ക്ലൂ! ഞാന്‍ തിരിഞ്ഞുനോക്കി.
അവന്‍.`. എന്‍റെ ആത്മമിത്രം. എവിടെ നിന്നോ ഓസിനു ചാമ്പിയ ഒരു യമഹ ലിബെറോ കൊണ്ട് വരുന്നു എന്നെ ഒരു ചെറിയ ട്രിപ്പിന് വിളിക്കുന്നു.
ഞങ്ങള്‍, അപ്പനും അമ്മയും ഞാനും കറങ്ങാന്‍ പോകുന്നത് കൊണ്ട് ഇപ്പോള്‍ വരാന്‍ മേലാ നാളെ വരാം എന്ന് പറയുന്നു.

ഒരരമണിക്കൂറില്‍ തിരിച്ചെത്തിക്കാം എന്ന അവന്‍റെ ഉറപ്പിന്മേല്‍ അപ്പനോട് ഇപ്പൊ വരാം എന്നും പറഞ്ഞ് അവന്‍റെ ബൈക്കില്‍ ചാടികയറിപോകുന്നു...

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു...

ഏകദേശം ഒരരമണിക്കൂര്‍ കൊണ്ട് ഞാന്‍ തിരിച്ചു വരുന്നു...

പിതാവ് ഉമ്മറത്തുണ്ട്.
സിഗരറ്റ് പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു ആഷ്ട്രേയും കാണാം...
വന്നുകയറിയ പാടെ
"ആരാ കണ്ണാ സംഗീത???"
പെട്ടെന്ന് ഒരു വെള്ളിടി എന്‍റെ ഹൃദയത്തിലൂടെ പെരുവിരലിലെക്കും തലച്ചോറിലേക്കും മിന്നല്‍പിണരുകളുടെ അകമ്പടിയോടെ പോയി.

കാണാനില്ല!!!!

ഫോണ്‍ എന്‍റെ പോക്കറ്റില്‍ ഇല്ല...

അയ്യോ ഗ്ലൂക്കോസ് കൊടുത്ത് ഡൈനിങ്ങ്‌ ടേബിളില്‍ വച്ചിടത്തുനിന്നും അവന്‍റെ കൂടെ ഓടിയ ഓട്ടത്തില്‍ എടുക്കാന്‍ മറന്നു...

ഈശ്വരാ തീര്‍ന്ന്...
ആ പുന്നാരമോള്‍ വിളിച്ചുകാണും
അതിനു ഞാന് അവളുടെ പേര് സംഗീത് എന്നല്ലേ ഇട്ടത്?
ആരും അറിയാതിരിക്കാന്‍...!!`!!!
ഇനി അവള് വല്ലതും പറഞ്ഞ് കാണുമോ?

"അതപ്പച്ചാ എന്‍റെ കൂട്ടുകാരനായിരിക്കും"

"അകത്തേക്ക്‌ വാടാ"
അപ്പന്‍ അകത്തേക്ക്‌ അതും പറഞ്ഞ് പോയി..

മുറ്റത്ത്‌ വലിച്ചു കെട്ടിയ ടാര്‍പ്പായ, പൊന്നിന്കുരിശെടുക്കാന്‍ പള്ളിയിലേക്ക്‌ പോകുന്ന ബന്ധുക്കള്‍., എന്‍റെ അളവിലുള്ള ഒരു മഞ്ച, മൂക്കില്‍ വയ്ക്കാന്‍ പഞ്ഞി, റോസ് വാട്ടര്‍, കരയുന്ന നാട്ടുകാരും ബന്ധുക്കളും, വിലാപയാത്ര അങ്ങനെ ഒരു കൂട്ടം ചിന്തകള്‍ എന്നോട് ചോദിക്കാതെ എന്‍റെ മനസ്സിലൂടെ കടന്നുപോയി!!!

ഞാന്‍ അകത്തുകയറിയ ഉടനെ അമ്മച്ചി എന്നെ നോക്കി കണ്ണുരുട്ടുന്നു.

ഈശോയേ, സഹതാപം, സ്നേഹം ഇതൊക്കെ ഇവര്‍ക്ക്‌ അന്യമായോ??

അകത്ത് കയറിയ അപ്പന്‍ എന്നെ വെയിറ്റ് ചെയ്യുന്നു. കയ്യില്‍ എന്‍റെ മൊബൈല്‍ ഉണ്ട്...
അപ്പന്‍:`: മകനെ ഇനി പറയ്‌ ആരാ അത്?
ഞാന്‍::`: ആരാ അപ്പച്ചാ എനിക്ക് മനസ്സിലായില്ലെന്നെ

അപ്പന്‍:`: "ആരാണെന്ന് നീ തന്നെ നോക്ക്. എന്തായാലും ഇങ്ങു വാ"
ഞാന്‍ ഭയത്തോടെ അപ്പനോടടുക്കുന്നു..

"കെട്ടിപിടിച്ചൊരു ഉമ്മ, സോറി ഡാ കുട്ടാ അമ്മ ഇപ്പോഴാ പോയെ"എന്ന് പറഞ്ഞ് അപ്പന്‍ ഒരു ഉമ്മ തരുന്നു. കൂടെ ഫോണും.

എന്തോന്നെടെ ഇതൊക്കെ!!! എന്ന് മനസ്സില്‍ ചോദിച്ചു ഞാന്‍ തരിച്ചു നില്‍ക്കുന്നു...

"മേലില്‍ അവളുമാരോടോന്നും ഇങ്ങനെ ഉമ്മ വയ്ക്കരുതെന്ന് പറയാന്‍ പറയണം" എന്ന് പറഞ്ഞ് അപ്പന്‍ പുറത്തേക്ക് പോകുന്നു ഗൗരവത്തില്‍ തന്നെ...

ഈ ഭൂമി എന്താ പിളരാത്തെ?
എന്നെ ഇനിയെങ്കിലും അങ്ങെടുത്തു കൂടെ എന്നൊക്കെ?? ചിന്തിച്ചു നിന്ന എന്നോട് അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞതൊന്നും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല...

കുറച്ചുനേരങ്ങള്‍ക്ക് ശേഷം ഞാന്‍ നേരത്തെ ഇരുന്ന അതേ കലുങ്കില്‍ ഇരുന്നു അവളെ വിളിക്കുന്നു.

അവള്‍:`: "ഹ്... ഹ ഹലോ"

ഞാന്‍:`: "എന്നതാടി നീ കാണിച്ചേ? എന്‍റെ ശബ്ദം ഇതുവരെ തിരിച്ചറിയാന്‍ നീ പഠിച്ചില്ലേ പിശാശേ"

അവള്‍`: "ഞാന്‍ എന്ത് ചെയ്യാനാ നിന്‍റെ ശബ്ദം പോലെ തന്നെയാ നിന്‍റെ അപ്പനും. അപ്പന്‍ ആളൊരു രസികന്‍ ആണല്ലോ? എന്നോട് വളരെ സ്നേഹമായിട്ടാ പെരുമാറിയത്‌.`. ഞാന്‍ ഉമ്മ തന്നത് അപ്പന്‍ നിനക്ക് തരാമെന്നു പറഞ്ഞിട്ട് കിട്ടിയാ? എനിക്ക് ജീവന്‍ ഇല്ലായിരുന്നു. 'ആരാടി നീ' എന്ന ചോദ്യം കേട്ടപ്പോഴേ എനിക്ക് മനസ്സിലായി ആളു മാറിയെന്ന്... എന്നിട്ടെന്തായി..."

ഞാന്‍`: "ഹ്മം കിട്ടിബോധിച്ചു... മേലില്‍ ഇനി അപ്പന്‍ പോകുന്നതുവരെ ഞാന്‍ വിളിക്കാതെ എന്നെ വിളിക്കരുത്‌.. കേട്ടോടി പുല്ലേ...
ഞാന്‍ പിന്നെ വിളിക്കാം...

ബൈ

അവള്‍`: "ബൈ, അയാം സോറി"
**********************************************************************************

പിന്നീട് ചിരിയുടെ അകമ്പടിയോടെ അപ്പന്‍റെ ഡയലോഗ്.
"എടാ, കക്കാന്‍ മാത്രം പഠിച്ചാല്‍ പോര. നിക്കാനും പഠിക്കണം."

"അതുശരി അപ്പോള്‍ നിങ്ങള്‍ ഇവനെ പ്രോത്സാഹിപ്പിക്കുകയാണോ" എന്ന അമ്മയുടെ ചോദ്യത്തിന്
ചിരിച്ചുകൊണ്ട് അപ്പന്‍`: "എടീ അവന്‍റെ വ്യക്തിപരമായ കാര്യത്തില്‍ നമ്മള്‍ വെറുതെ തടസ്സം നിക്കണ്ട"

അമ്മ: "ബെസ്റ്റ് തന്ത!!!. ആഹ് മോന്‍ വല്ല പെണ്ണുങ്ങളെയും വീട്ടില്‍ വിളിച്ചോണ്ട് വരുമ്പോള്‍ മനസ്സിലായിക്കോളും"

അപ്പന്‍`: "എടാ കളി കാര്യമായാല്‍ കെട്ടാന്‍ ഉറപ്പില്ലേല്‍ ഇന്ന് ഇപ്പോള്‍ ഇവിടെ വച്ച് ഈ പരിപാടി നിര്‍ത്തിയെക്കണം. മനസ്സിലായോടാ?"

എന്ത് നല്ല അപ്പന്‍.., അപ്പാ അപ്പനാണെന്‍റെ ഹീറോ

എന്നാലും എന്‍റെ മൊബൈലേ നിനക്ക് വച്ചാല്‍ വച്ചിടത്തു തന്നെ ഇരിക്കാതെ എന്‍റെ പോക്കെറ്റില്‍ കയറി ഇരുന്നുകൂടെ!!!!!!!!!!!!!!!!!!!




("ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരെങ്കിലുമായി ഇതിനു സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത് എന്‍റെ കുറ്റമല്ല")

Tuesday, September 11, 2012

പറയാതെ പോയ പ്രണയമേ




ഏഴാം ക്ലാസില്‍ വച്ച് എമി, നിമി എന്ന ഇരട്ട സഹോദരികളെ എനിമി എന്ന് വിളിച്ചു കളിയാക്കിയതിന്‍റെ വേദന ഇന്നും മനസ്സിലുണ്ട്....

രണ്ടുപേരും അക്രമകാരികള്‍ ആയിരുന്നു. പട്ടാളക്കാരന്‍ ജോസേട്ടന്റെ മക്കള്‍..., പോരാത്തതിന് സ്വന്തമായി പാറമടയും അതില്‍ നിറയെ ആഫ്രിക്കന്‍ മുഷികളും അന്നവരുടെ വീട്ടില്‍ മാത്രമേ ഉള്ളൂ....

ആരേലും മിണ്ടിയാല്‍ ആഫ്രിക്കന്‍ മുഷികള്‍ക്ക് തിന്നാന്‍ മടയില്‍ തള്ളിയിടും എന്നൊരു ഭീഷണിയില്‍ ആ സ്ക്കൂള്‍ മൊത്തം വിറച്ചിരുന്ന ഒരു സന്ദര്‍ഭത്തിലാണ് എന്‍റെ ഒറ്റയാള്‍ പോരാട്ടം എന്നോര്‍ക്കണം....

വെടിക്കെട്ടുകാരന്‍റെ മുയലിനെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത് എന്നാണല്ലോ ചൊല്ല്. അപ്പന്‍ ഒരു പാറമട തൊഴിലാളി ആയ നമ്മള്‍ക്കുണ്ടോ പേടി...

ഞാന്‍ ഉറക്കെ "എനിമി" എന്ന് വിളിച്ച ഉടനെ എമി ഉണ്ടാക്കണ്ണ്‍ ഉരുട്ടി എന്നെ നോക്കി.
പണ്ടേ ആ ഉണ്ടാക്കണ്ണിയെ പൊടിമീശക്കാരന് (പൊടി പോയിട്ട് ഒരു പാട് പോലുമില്ലായിരുന്നു) ഇഷടമായിരുന്നു.

നിമി ചീറ്റപുലിയെ പോലെ ചീറി....

എമിയുടെ ഉണ്ടക്കണ്ണ്‍കള്‍ നിറഞ്ഞൊഴുകിയപ്പോള്‍ എന്‍റെ ചങ്ക് തകര്‍ന്നു പോയി.
അവിടെ ഒരു പ്രണയം പൊട്ടിമുളയ്ക്കുവാന്‍ അധികം താമസമൊന്നും ഉണ്ടായിരുന്നില്ല.
ഒടുവില്‍ മനസ്സില്‍ മാത്രം താലോലിച്ചുകൊണ്ട് നടന്ന ഒരു ചെറിയ പ്രണയം കണ്ണുകളിലൂടെ ഞങ്ങള്‍ കൈമാറി.

ഒരിക്കല്‍ പോലും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല എന്നാണെന്‍റെ ഓര്‍മ്മ.

പക്ഷെ ഒന്ന് മാത്രം വ്യക്തമായിരുന്നു എന്നെ അവള്‍ക്ക് ഇഷ്ടമായിരുന്നു. നുണക്കുഴി വിരിഞ്ഞ ആ ചിരികളില്‍ എന്നെ ഇഷ്ടമാണ് എന്നൊരായിരം വട്ടം അവള്‍ പറഞ്ഞിരുന്നു. എങ്കിലും പരസ്പരം സംസാരിക്കുവാന്‍ രണ്ടു പേരും തുനിഞ്ഞില്ല എന്നതാണ് സത്യം.

കണക്ക് ടീച്ചറും പ്രധാന അധ്യാപികയുമായ സുലോചന ടീച്ചറുടെ കയ്യില്‍ നിന്ന് നിര്‍ലോഭം ശിക്ഷകള്‍ ഞാനും ഒപ്പം അവളും വാങ്ങികൂട്ടിയിരുന്നു.

അന്നൊക്കെ പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ മുന്‍നിരയില്‍ ഇരിക്കുകയും സ്വാഭാവികമായും ഞങ്ങള്‍ കുറച്ചുപേര്‍ ലാസ്റ്റ്‌ ബെഞ്ചില്‍ എത്തുകയും ചെയ്തിരുന്ന ഒരു കാലം...

ക്ലാസ്‌ സമയങ്ങളില്‍ ആണ് പ്രണയിക്കാന്‍ ഏറ്റവും രസകരമായ നിമിഷങ്ങള്‍, വേറെ ഒരു ശല്യങ്ങളും ഉണ്ടാവാറില്ല. പെണ്ണുങ്ങളുടെ മുന്‍നിരയില്‍ നിന്ന് കഷ്ടപ്പെട്ട് അവള്‍ പുറകോട്ടു നോക്കിയിരിക്കും.

എനിക്ക് പിന്നെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കണ്ണില്‍ നോക്കി ഞങ്ങള്‍ മനസ്സില്‍ എഴുതിയ പ്രേമ ലേഖനങ്ങള്‍ കൈമാറും. പിടിക്കപ്പെടുകയും ചെയ്യും.

അതൊരു അപ്പര്‍ പ്രൈമറി സ്കൂള്‍ ആയിരുന്നു. ഏഴു കഴിഞ്ഞാല്‍ പിന്നെ വേറെ ഹൈ സ്കൂളില്‍ പോകണം.

ആ സ്കൂളിലെ അവസാന ദിവസം മനസ്സില്‍ ഒരുപാട് വിഷമങ്ങളുമായി ഞങ്ങള്‍ പിരിഞ്ഞു. മൗനം സ്വരങ്ങളായി, അവള്‍ മറുപടികള്‍ നോട്ടങ്ങളിലൂടെ എനിക്ക് തന്നു. നടന്നകലുന്ന അവളെ നോക്കി ഞാന്‍ കുറച്ചു നേരം ആ സ്കൂള്‍ ഗേറ്റില്‍ നിന്നു....



*******************************************************************************

വര്‍ഷങ്ങള്‍ക്ക് ശേഷം, ഇമ്മടെ കൊടകര ജങ്ക്ഷനില്‍ വച്ച് വായില്‍ നോക്കി നില്‍ക്കുമ്പോള്‍, ഹോളി ഫാമിലി കോളേജ്‌ യുണിഫോം അണിഞ്ഞ് എന്‍റെ മുന്നിലൂടെ നടന്നു പോയ അവളെ എനിക്ക് മനസ്സിലായില്ല. ബസ്‌ സ്റ്റോപ്പിന്‍റെ ഒരു മൂലയില്‍ ചെന്ന് നിന്നുകൊണ്ട് എന്നെ നോക്കുന്ന അവളുടെ കണ്ണുകള്‍ മനസ്സിലൂടെ ഓര്‍മ്മകളെ ഉണര്‍ത്തി കടന്നുപോയി. ആ കണ്ണുകളില്‍ ഒരുപാട് പരിഭവങ്ങള്‍ ഞാന്‍ കണ്ടു. പക്ഷെ അന്നും എനിക്ക് തിരിച്ചൊന്നും പറയാനായില്ല.....

പറയാതെ പോയ ആ പഴയ പ്രണയത്തിന്‍റെ വേദന ഒന്ന്കൂടി അവളെ കണ്ടപ്പോള്‍ ഓര്‍മ്മ വന്നു...

അവള്‍ പഴയതിലും കൂടുതല്‍ സുന്ദരി ആയിരിക്കുന്നു...


Monday, August 27, 2012

മാവേലി കണ്ട കക്കൂസ് ...!!



ഒരഞ്ചാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്,

ഒരു തിരുവോണനാള്‍.


രാവിലെ എഴുന്നേറ്റ് പല്ല് തേക്കണോ വേണ്ടയോ എന്ന് സംശയിച്ച് വീടിന്‍റെ കോലായില്‍ എത്ര ഓടുണ്ട് എന്നതിനെ പറ്റി ഞാന്‍ ഒരു കണക്കെടുപ്പ് നടത്തുകയായിരുന്നു. ദിവസവും ചെയ്യുന്നതായതിനാല്‍ ആ പ്രക്രിയ തുടരുന്നതില്‍ എനിക്ക് യാതൊരു മടിയോ മടുപ്പോ ഒന്നും തോന്നിയില്ല.

സാധാരണ ബ്രഷ് വിത്ത്‌ പേസ്റ്റ് കൂടെ ഉണ്ടാവാറുള്ള ഒരു കൃത്യം ആണ് ഞാന്‍ അന്നൊറ്റക്ക് നിര്‍വഹിച്ചുകൊണ്ടിരുന്നത്. പെട്ടെന്നായിരുന്നു അമ്മയുടെ അലറല്‍, എല്ലാരേം നോക്കി നില്‍ക്കാന്‍ ഇവിടെ ആര്‍ക്കും സമയമില്ല പോലും. ചായ തണുക്കുന്നു അത്രേ...

അമ്മക്കൊക്കെ എന്തറിയാം?

നമ്മുടെ ദിനചര്യകളില്‍ ഒന്ന് ചെയ്യാതിരുന്നാലത്തെ അവസ്ഥ!! 
ഹോ ഓര്‍ക്കാന്‍ കൂടി വയ്യ. മുറുമുറുത്തുകൊണ്ട് ഞാന്‍ കുളിമുറിയിലേക്കോടി, മറ്റുള്ളവര്‍ കരുതുന്ന പോലെ അത്ര നിശബ്ധനൊന്നുമല്ല ഞാന്‍.. പിന്നെ, പട്ടിണി കിടന്നു ചാവണ്ട എന്ന് വിചാരിച്ച് മിണ്ടാതിരുന്നതാ. അതും അടുക്കള വിഭാഗത്തിന്‍റെ സര്‍വാധിപതി ആയ അമ്മയോട് ഉടക്കി ഇനി കഞ്ഞി കുടി മുട്ടിക്കാന്‍ മാത്രം എനിക്ക് പറ്റില്ല. അതുമാത്രമല്ല തായംബകം തുടങ്ങിയ വയറിന് ശാന്തി നല്‍കുക എന്ന ഉത്തരവാധിത്ത്വപരമായ കര്‍മ്മം നിര്‍വഹിക്കേണ്ടത് ആവശ്യവുമാണ്.

കുളി കഴിഞ്ഞു വന്ന എന്‍റെ കയ്യില്‍ കിടന്നു ചൂടുള്ള ദോശകള്‍ മരിച്ചു വീണു.

എല്ലാം കഴിഞ്ഞ് വീടിന്‍റെ വരാന്തയില്‍ മാനം നോക്കി കഴിഞ്ഞ് പോയ നിമിഷങ്ങളെ ഓര്‍ത്തെടുത്തു. എന്‍റെ കയ്യില്‍ കിടന്നു പിടഞ്ഞു പിടഞ്ഞ് ജീവനറ്റുപോയ എത്ര ദോശകള്‍ ആയിരുന്നു എന്ന് എത്രയോര്‍ത്തിട്ടും എനിക്ക് മനസ്സിലായില്ല.

ഒരു മുരടനക്കം കേട്ട് തിരിഞ്ഞ് നോക്കിയ എന്‍റെ കണ്ണ് പരമാവധി പുറത്തേക്കുന്തി, വായ നല്ലവണ്ണം തുറന്നു. സ്കിന്നി പാന്‍റും, മെതിയടിയും, മോളിലോട്ട് വരും തോറും മണ്ണെണ്ണ കുനില്‍ കണക്ക് രൂപം വലുതായിക്കൊണ്ടിരിക്കുന്ന ഒരു ശരീരം. ഇട്ടിരിക്കുന്ന ഷര്‍ട്ടിന്‍റെ ബട്ടന്‍സ് ഇപ്പോള്‍ പൊട്ടും എന്നാ അവസ്ഥയിലാണ്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ ഞാന്‍ അരിപ്പ ആകും ഡബിള്‍ ബാരല്‍ ഗണ്ണില്‍ നിന്നും വരുന്ന ഉണ്ട കണക്ക് അവയെന്‍റെ നെഞ്ചില്‍ തുളഞ്ഞു കേറും.

ഇതാരെടാ ഈ പുതിയ ഏടാകൂടം എന്നാലോചിച്ചുകൊണ്ട് ഞാന്‍ അയാളോട് ചോദിച്ചു.

“ആരാ മനസ്സിലായില്ല”

“കക്കൂസെവിടാ?”!!!

അന്ധാളിച്ചു നില്‍ക്കുന്ന എന്‍റെ അടുത്തേക്ക് ഒരു വിധം കഷ്ടപെട്ടുകൊണ്ടയാള്‍ നടന്നടുത്തു. ദയനീയമായി എന്നെ ഒന്ന്‍ നോക്കി. ഞാന്‍ പതിയെ അയാള്‍ക്ക് ടോയ്ലെറ്റ് കാണിച്ചുകൊടുത്തു...

ചിരിച്ചുകൊണ്ട് എന്നെ കടന്നു നടന്നുപോകുന്ന ആ വ്യക്തിയെ ഞാന്‍ നോക്കി നിന്നു. പെട്ടെന്ന്‍ എനിക്കൊരു സംശയം!

ഇങ്ങേരാണോ ഇനി തിരുവോണായിട്ട് പാതാളത്തീന്നു വരണ മാവേലി?

ശരീര പ്രകൃതി ഒക്കെ അത് തന്നെ പക്ഷേ വേഷം!!!

സംശയങ്ങള്‍ നിറഞ്ഞ മനസ്സുമായി ഞാന്‍ അങ്ങിനെ നില്‍ക്കുമ്പോള്‍ അദ്ദേഹം എന്‍റെ നേരെ നടന്നടുത്തു. “നിങ്ങള്‍ മാവേലി ആണോ?”

എന്‍റെ ചോദ്യത്തിനയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. “കുഞ്ഞേ ഞാന്‍ മാവേലി ഒക്കെ തന്നെ പക്ഷേ നാടകത്തില്‍ ആണെന്ന് മാത്രം. ഇന്നലെ ഒരു കളി ഉണ്ടായിരുന്നു. അത് കഴിഞ്ഞപ്പോള്‍ നേരം വൈകി. ഞങ്ങള്‍ എല്ലാവരും കൂട്ടത്തോടെ നടന്നു വരുന്ന വഴിക്ക് ഒരു പട്ടി ഓടിച്ചു. എന്‍റെ കൂടെ ഉള്ളവരൊക്കെ എവിടെയോ പോയി. എനിക്ക് വഴിയും തെറ്റി. പക്ഷേ പട്ടിക്ക് മാത്രം വഴി തെറ്റിയില്ല. എന്നെ തിരഞ്ഞു പിടിച്ചു കടിച്ചു കീറി. എന്‍റെ വസ്ത്രം മുഴുവന്‍ കീറി. ഒടുക്കം ഞാന്‍ ഇവിടെ എത്തി. ഈ ഡ്രസ്സ്‌ ഒക്കെ വരുന്ന വഴി ഒരു വീട്ടിന്‍റെ അയയില്‍ നിന്നും എടുത്തതാ..

ബൈ ദി ബൈ ഇതേതാ സ്ഥലം? എനിക്ക് മുണ്ടൂര്‍ക്ക് പോകണം. എന്‍റെ വീടവിടെയാ...”

ഇത്രേം കേട്ടപ്പോള്‍ ആണ് ഞാനയാളുടെ കാല്‍പാദങ്ങള്‍ മുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സൂക്ഷ്മമായി. പട്ടി ശരിക്കും അര്‍മാദിച്ച ലക്ഷണം കാണാം..

ചിരിയെ അടക്കി പിടിച്ചുകൊണ്ട് ഞാന്‍ തൂണില്‍ പിടിച്ചയാളുടെ മുഖത്തേക്ക് നോക്കി.

ഒടുവില്‍ എനിക്ക് പതിനൊന്നുമണിക്ക് കഴിക്കാന്‍ മാറ്റിവച്ച ദോശയും ചമ്മന്തിയും ചായയും കുടിച്ച് ബസ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നടന്നു പോകുന്ന ആ മാവേലിയെ നോക്കി ഞാന്‍ നിന്നു.
ഒറിജിനല്‍ മാവേലി എന്ന് വരുമോ എന്തോ?